എറണാകുളം: ജഡ്ജിയെ അസഭ്യം പറഞ്ഞ സംഭവത്തിൽ അഭിഭാഷകർക്കെതിരെ നടപടിയുമായി ഹൈക്കോടതി. അഭിഭാഷകർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെ 29 അഭിഭാഷകർക്കെതിരെയാണ് കേസ് എടുത്തത്.
കോട്ടയത്തെ ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റിനെയാണ് ഇവർ അസഭ്യം പറഞ്ഞത്. സംഭവം വലിയ വാർത്തയായിരുന്നു. ഇതോടെ സ്വമേധയാ ആണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ ആണ് നടപടി തുടങ്ങിയത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരാണ് ബെഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ കോട്ടയം ബാറിലെ അഭിഭാഷകനായ എ പി നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് കോട്ടയം സിജെഎം കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ജഡ്ജി അഭിഭാഷകനെ പ്രതിയാക്കി കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് കേസ് എടുത്തു. ഇതിന് പിന്നാലെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതിനിടെയാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചതിന്റെ പേരിൽ ജഡ്ജിയെ അസഭ്യം പറഞ്ഞത്. നേരെത്തെ ബാർ കൗൺസിലും സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിരുന്നു.
Discussion about this post