ടെൽ അവീവ്: ഇസ്രായേലിൽ ഭീകരാക്രമണം. വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് അക്രമികളെ വെടിവച്ച് വീഴ്ത്തിയതായി ഇസ്രായേൽ പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ കാറിൽ എത്തിയ ഒരു സംഘം ബസ് കാത്ത് നിൽക്കുന്ന ഇസ്രായേലികൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുന്നതായി കാണാം. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അക്രമികളെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവർ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് വെടിവച്ച് വീഴ്ത്തിയത്.
24 വയസ്സുകാരിയും 70 വയസ്സ് പ്രായം തോന്നിയ്ക്കുന്ന ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. 24 കാരി സംഭവ സ്ഥലത്തും മറ്റ് രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ശേഷവുമായിരുന്നു മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കിഴക്കൻ ജെറുസലേം സ്വദേശികളാണ് പ്രതികൾ എന്നാണ് സൂചന. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post