കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവ്. ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിന് വിലക്ക്. ഭക്ഷണം മറ്റ് സ്ഥലങ്ങളിൽ നിന്ന പാകം ചെയ്ത് കടയിൽ എത്തിച്ച് വിൽക്കാം. മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാർ പോലീസ് സ്‌റ്റേഷനിൽ നിന്നും താൽക്കാലിക തിരിച്ചറിയൽ രേഖവാങ്ങണമെന്നും നോട്ടീസിലുണ്ട്.
രേഖയില്ലാത്തവരെ കടയിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്. ആലുവ ഈസ്റ്റ് പോലീസാണ് ആലുവയിലെ കടകളിൽ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നിർദ്ദേശമെന്നാണ് വിശദീകരണം. വ്യാപാരികളുടെ വയറ്റത്തടിക്കുന്ന ഈ നിർദ്ദേശത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഒരുദിവസത്തെ വരുമാനം നിഷേധിക്കുന്നതാണ് തീരുമാനമെന്നും കടയുടമകൾ പറയുന്നു.
Discussion about this post