ബംഗളൂരു: കർണാടകയിലെ സ്‌കൂളുകൾക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എല്ലാവരും ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് സന്ദേശം എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുമെന്നും സന്ദേശത്തിൽ പറയുന്നു.
സ്‌കൂൾ ഗ്രൗണ്ടിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്. കാഫിറുകളെ കൊലപ്പെടുത്തിയ കത്തിയ്ക്ക് വലിയ ശക്തിയുണ്ട്. അള്ളാഹുവിനായുള്ള പാതയിൽ നിരവധി മുജാഹിദ്ദീനുകളാണ് ജീവൻ ബലി നൽകിയിട്ടുള്ളത്. നിങ്ങളാണ് അള്ളാഹുവിന്റെ ശത്രുക്കൾ. നിങ്ങളെയും കുട്ടികളെയും കൊല്ലും. നിങ്ങൾക്ക് ഞങ്ങളുടെ അടിമകളായി അള്ളാഹുവിനായി ക്ഷേത്രങ്ങൾ നിർമ്മിക്കാം.
രാജ്യം മുഴുവൻ അള്ളാഹുവിന്റെ മതം പടർത്താം. ഇസ്ലാം മതത്തിലേക്ക് മാറൂ. അല്ലെങ്കിൽ അള്ളാഹുവിന്റെ കത്തിയുടെ ഭാരത്താൽ കൊല്ലപ്പെടൂ. വിശ്വാസികളല്ലാത്തവരെ കണ്ടാൽ തലയറുക്കണം. അള്ളാഹു അക്ബർ എന്നും സന്ദേശത്തിൽ പറയുന്നു.
അതേസമയം സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്. ഇ മെയിൽ അഡ്രസ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇ മെയിൽ വിലാസം പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.








