കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും പുലർച്ചെവരെ ചോദ്യം ചെയ്ത് പോലീസ്. എഡിജിപി, ഡിഐജി എന്നിവർ ചേദ്യംചെയ്യലിനെത്തിയിരുന്നു.ചോദ്യം ചെയ്യൽ പുലർച്ചെ മൂന്നു വരെ നീണ്ടു.
മൊഴികൾ മാറ്റിമാറ്റി പറയുന്നത് പോലീസിനെ കുഴയ്ക്കുന്നുണ്. ആദ്യം നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായും ഒ.ഇ.റ്റി പരീക്ഷയുമായുമെല്ലാം തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടെന്നും ഓയൂരിലെ ആറ് വയസുകാരിയുടെ അച്ഛൻ തന്റെ കൈയിൽ നിന്ന് പണം വാങ്ങിയ ശേഷം തിരിച്ചു തന്നില്ലെന്നും ഉൾപ്പെടെയുള്ള കഥകൾ ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ കഥകളിൽ വൈരുദ്ധ്യം തോന്നിയതോടെ വീണ്ടും ചോദ്യം ആവർത്തിച്ചു. ഇതോടെ ഇയാൾ വീണ്ടും മൊഴിമാറ്റി പറഞ്ഞു. മകൾക്കും ഭാര്യയ്ക്കും പങ്കില്ലെന്ന് വാദിച്ചെങ്കിലും ഇവരുടെ മൊഴികളിൽ പൊുത്തക്കേടുകൾ വന്നു. പിന്നാലെ തനിക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായം ലഭിച്ചുവെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പോലീസിന് വിവരം ലഭിച്ചു.
ഇവർ നൽകിയ മൊഴിയിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയിൽ വ്യക്തത വരുത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ ഭാര്യക്കും മകൾക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടോ എന്നതിലും ഇന്ന് സ്ഥിരീകരണമുണ്ടാകും.
Discussion about this post