Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയത് പല തവണ നിരീക്ഷണം നടത്തിയ ശേഷം; കുട്ടിയെ ഉപേക്ഷിച്ചത് ചിന്നക്കടയിലടക്കം കൊണ്ടുവന്നതിന് ശേഷം

by Brave India Desk
Dec 2, 2023, 02:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യഥാർത്ഥ പ്രതികൾ പിടിയിലായ പദ്മകുമാറും കുടുംബവുമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി എംആർ അജിത് കുമാർ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. പോലീസിന് ലഭിച്ച ചില ക്ലൂവുകളുടെ അടിസ്ഥാനത്തിൽ പ്രൊഫഷണലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ 96 മണിക്കൂറിനുളളിൽ കണ്ടുപിടിക്കാൻ കഴിഞ്ഞതെന്നും എംആർ അജിത് കുമാർ പറഞ്ഞു.

നീക്കത്തിന് പിന്നിൽ സാമ്പത്തിക ബാദ്ധ്യത

Stories you may like

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

ടികെഎം കോളജിൽ നിന്നും കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് പദ്മകുമാർ. കേബിൾ ടിവി ബിസിനസ് ഉൾപ്പെടെ നടത്തിയിരുന്നു. കോവിഡിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇത് മറികടക്കാൻ എങ്ങനെ എന്തെങ്കിലും ചെയ്ത് പൈസ ഉണ്ടാക്കാം എന്ന പ്ലാനിങ്ങിലായിരുന്നു. ഇത്തരം തട്ടിപ്പുകൾ ആളുകൾ നടത്തി പണമുണ്ടാക്കുന്നതും ഇതിന് പ്രചോദനമായതായി ഇവർ പറഞ്ഞു.

ഒരു വർഷം മുൻപും സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോകലിന് പ്ലാൻ ചെയ്തിരുന്നു. ആദ്യ വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വർഷം മുൻപാണ്. രണ്ടാമത്തേത് അടുത്ത കാലത്താണ്. ഇടയ്ക്ക് പ്ലാൻ ഡ്രോപ്പ് ചെയ്തു. ഒന്നര മാസം മുൻപാണ് വീണ്ടും പ്ലാൻ ആരംഭിച്ചത്.

എളുപ്പം തട്ടിയെടുക്കാൻ സാദ്ധ്യതയുളള കുട്ടികളെ അന്വേഷിച്ചു നടന്നു

പദ്ധതി എളുപ്പം നടപ്പാക്കാൻ സാദ്ധ്യതയുളള കുട്ടികളെ അന്വേഷിച്ചു നടക്കുകയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. കാറുമെടുത്ത് ഇതിനായി പല സ്ഥലങ്ങളിലും പോയി. അധികം ശ്രദ്ധയിൽപെടാത്ത മേഖലയും എന്നാൽ ഹാൻഡിൽ ചെയ്യാൻ പറ്റുന്നതുമായ കുട്ടിയെ ആയിരുന്നു ആവശ്യം. ഒരാഴ്ച മുൻപാണ് വൈകിട്ട് ആറ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് രണ്ട് കുട്ടികളും പോകുന്നത് ശ്രദ്ധയിൽ പെട്ടത്. രണ്ടോ മൂന്നോ തവണ അവിടെ വന്ന് കിടന്നു. ഇതിന് മുൻപ് ഒരു തവണ ശ്രമിച്ചപ്പോൾ കുട്ടിയുടെ അമ്മ തന്നെ വന്ന് ട്യൂഷൻ സെന്ററിൽ നിന്ന് വിളിച്ചോണ്ടു പോയതിനാൽ നടന്നില്ല. സംഭവം നടക്കുമ്പോൾ വൈകിട്ട് 4.15 ഓടെ ഇവർ ഈ പരിസരത്ത് എത്തിയിരുന്നു

ജോനാഥനാണ് ഹീറോ; പ്രതികളും അത് പ്രതീക്ഷിച്ചില്ലെന്ന് പോലീസ്

അബിഗേലിനെ വണ്ടിക്കകത്ത് വലിച്ചുകയറ്റിയെങ്കിലും ജോന്നാഥന്റെ പ്രതികരണം പ്രതികൾ പ്രതീക്ഷിച്ചില്ലെന്ന് എഡിജിപി പറഞ്ഞു. ജോനാഥൻ ഹീറോയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ ആവും വിധം പരിശ്രമിച്ചു. പ്രതികൾ പ്രതീക്ഷിക്കാത്ത റിയാക്ഷനാണെന്ന് അവർ തന്നെ സമ്മതിച്ചു. ഒരു രീതിയിലും പറ്റാത്ത സമയത്താണ് മൂത്ത കുട്ടിയെ മാത്രം കൊണ്ടുപോയത്.

ഗുളിക കൊടുത്ത് കുട്ടിയെ ശാന്തയാക്കി

കാറിൽ കുട്ടി ആദ്യം ബഹളമുണ്ടാക്കിയെങ്കിലും അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നീട് ഗുളിക കൊടുത്തു. അപ്പോഴേക്കും ശാന്തയായി. ഇതിനിടെ ഒരു വീട്ടിലേക്ക് എത്തിച്ചു. അമ്മയുടെ ടെലിഫോൺ നമ്പറുമായി പുറത്തുപോയി പാരിപ്പളളിയിൽ നിന്ന് ഓട്ടോ പിടിച്ചു കടയുടെ അടുത്തു പോയി. ഉടമയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു.

വാർത്തയായെന്ന് മനസിലായതോടെ പരിഭ്രാന്തിയിലായി

രാത്രി ഭക്ഷണം വാങ്ങി തിരിച്ചുപോയതിന് ശേഷമാണ് സംഭവം വലിയ വാർത്തയായി എന്ന് ഇവർ അറിയുന്നത്. ഇതോടെ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. സുരക്ഷിതമായി കുട്ടിയെ ഉപേക്ഷിക്കാൻ
കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിലെത്തി. അവിടെ നിന്ന് ആശ്രാമം മൈതാനത്ത് വന്നു. ലിങ്ക് റോഡിൽ പാർക്ക് ചെയ്തു. പിന്നെ ഓട്ടോ പിടിച്ച് ആശ്രാമം മൈതാനത്തേക്ക് എത്തുകയായിരുന്നു.
അനിതാകുമാരിക്ക് ആ സ്ഥലം അറിയാം. ആളൊഴിഞ്ഞ ഭാഗമാണെന്ന് അറിയാം. ഇവരെ ഭർത്താവ് വേറൊരു ഓട്ടോയിൽ പിന്തുടരുന്നുണ്ടായിരുന്നു. കോളജ് കുട്ടികൾ വരുന്നത് കണ്ട് ഉറപ്പിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.

പിന്നീട് പ്രതികൾ തൽക്കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചു തെങ്കാശിയിൽ പാട്ടത്തിന് കൃഷിയുണ്ടായിരുന്നു. ചെങ്കോട്ട, കുറ്റാലം തുടങ്ങിയ സ്ഥലങ്ങളിൽ പോയതിന് ശേഷം വീണ്ടും തെങ്കാശിയിൽ എത്തി.

പോലീസിന് ലഭിച്ച തെളിവുകൾ

ഫോണിലെ ശബ്ദത്തിന്റെ അടിസ്ഥാനത്തിൽ ചില സാധാരണക്കാർ സൂചന നൽകി. ഇവർ മൊബൈൽ വീട്ടിൽ വെച്ചിരിക്കുകയായിരുന്നു. പിന്നീട് യഥാർത്ഥ ഫോൺ നമ്പർ കിട്ടി. 28 ന് കുട്ടിയെ ഡ്രോപ്പ് ചെയ്ത സമയത്ത് ആശ്രാമം പരിസരത്ത് ഈ ഫോൺ ഉണ്ടായിരുന്നു. കൊല്ലം സിറ്റിയിലെ ഡാൻസാഫ് ടീം അംഗങ്ങൾ വീട് ലൊക്കേറ്റ് ചെയ്തു വാഹനം തിരിച്ചറിഞ്ഞു. കുട്ടിയിൽ നിന്ന് കിട്ടിയ വിവരങ്ങളും പൊരുത്തപ്പെടുന്നവയായിരുന്നു. ഇവർ അവിടെയില്ലെന്നും തമിഴ്‌നാട്ടിലേക്ക് പോയതായും മനസിലാക്കിയതോടെയാണ് കൂടുതൽ പോലീസ് അവിടേക്ക് തിരിച്ചത്.

Tags: ഡിജിപി എംആർ അജിത് കുമാർkollamoyurജോനാഥൻ
Share2TweetSendShare

Latest stories from this section

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ഭരണവിരുദ്ധ വികാരമില്ല,സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം: ശബരിമല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എംവി ഗോവിന്ദൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്,4000 രൂപ കൊടുത്ത് ഇറക്കിവിട്ടു

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

Discussion about this post

Latest News

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies