ശ്രീനഗർ; നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡിയുടെ ഭാവി പ്രവചിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇന്ത്യാ ബ്ലോക്കിന്റെ ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ സ്ഥിതി ഇങ്ങനെ തന്നെ തുടർന്നാൽ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫലങ്ങൾ വിലയിരുത്തുമ്പോൾ , ഭാവിയിൽ സ്ഥിതി ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് വിജയിക്കാനാവില്ല. തെലങ്കാനയിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാനായുള്ളൂ. ബിജെപിയെ അഭിനന്ദിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലം വന്നപ്പോൾ തെലങ്കാനയിലെ അവകാശവാദം മാത്രമാണ് സത്യമായത്. ചത്തീസ്ഗഢിനെ രക്ഷിക്കാനോ മദ്ധ്യപ്രദേശ് തിരിച്ചുപിടിക്കാനോ രാജസ്ഥാനിൽ വീണ്ടും വിജയിക്കാനോ കഴിഞ്ഞില്ല. മദ്ധ്യപ്രദേശിൽ സമാജ് വാദി പാർട്ടിയ്ക്ക് മത്സരിക്കാൻ കുറച്ച് സീറ്റുകൾ നൽകണമായിരുന്നു. അഖിലേഷ് യാദവിന് 5-7 സീറ്റുകൾ നൽകിയിരുന്നുവെങ്കിൽ എന്ത് ദോഷമാണ് സംഭവിക്കുക. എന്ത് കൊടുങ്കാറ്റ് വീശിയടിക്കും? ഇപ്പോൾ എന്ത് വിജയമാണ് നേടിയതെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post