ടെൽ അവീവ്: ഒക്ടോബർ 7-ലെ ക്രൂരമായ ആക്രമണത്തിന് പിന്നാലെ ഹമാസും ഇസ്ലാമിക് ജിഹാദ് ഭീകരരും നടത്തിയ ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഇസ്രായേൽ ഗവേഷകർ കണ്ടെത്തി.
തളിവുകൾ സൂചിപ്പിക്കുന്നത് ഒക്ടോബർ 7 ആക്രമണത്തിനിടെ വ്യാപകമായ ബലാത്സംഗം നടന്നിരുന്നു. ഭീകരർ തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി കൊല്ലുക, ജീവനോടെ കത്തിക്കുക, ബലാത്സംഗം ചെയ്യുക എന്നിവയുൾപ്പെടെ പരമാവധി ഭീകരത പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതായി സകാ യൂണിറ്റിന്റെ കമാൻഡർ ഹൈം ഔട്ട്മെസ്ജിൻ അഭിപ്രായപ്പെട്ടു.
ഈ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ആറ് മുതൽ എട്ട് മാസം വരെ എടുത്തേക്കാമെന്ന് ലഹാവ് 443 ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ തലവൻ ഡേവിഡ് കാറ്റ്‌സ് സൂചിപ്പിച്ചു.
ലൈംഗികാതിക്രമങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും ഇസ്രായേൽ പോലീസ് നടത്തിയ ഏറ്റവും വലിയ അന്വേഷണമാണ് നടക്കുന്നത്. ആളുകളെ ഭയപ്പെടുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഹമാസ് ഭീകരരുടെ പദ്ധതിയുടെ ഭാഗമാണെന്ന് നേരത്തെ വ്യക്തമായതാണ്.
അസഹനീയമെന്ന് വിളിക്കപ്പെടുന്ന ആയിരക്കണക്കിന് മൊഴികളും ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും പോലീസ് ശേഖരിച്ചു, ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികുടെ പലരുടെയും ഇടുപ്പ് തകർന്നിരിക്കുകയാണ്.
Discussion about this post