തിരുവനന്തപുരം: അന്തസ്സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സി.ക്കു വാടക നൽകി ബസ് ഓടിക്കാൻ അഞ്ച് സ്വകാര്യ ബസ് നടത്തിപ്പുകാർ സന്നദ്ധത അറിയിച്ചു. ഇതിന് പകരമാ.ി സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കാനും സർക്കാർ തലത്തിൽ ധാരണയായി.
45 സീറ്റിന്റെ പുഷ്ബാക്ക് സീറ്റ് ബസുകൾക്ക് മൂന്നുമാസത്തേക്ക് 45,000 രൂപയാണ് നികുതി. സെമി സ്ലീപ്പറിന് സീറ്റൊന്നിന് 2000 രൂപയും സ്ലീപ്പറിന് 3000 രൂപയും നൽകണം. ഇതാണ് സർക്കാിന് നഷ്ടപ്പെടുന്നത്.
കെ.എസ്.ആർ.ടി.സി.ക്കു പുതിയ ബസുകൾ ഇല്ലാത്തതുകൊണ്ടാണ് ഈ വഴി തേടുന്നത്. ബസും ജീവനക്കാരുമെല്ലാം സംരംഭകരുടേതായിരിക്കും. സംസ്ഥാനത്തിനുള്ളിൽനിന്നു പുറത്തേയ്ക്കുള്ള ഓരോ റൂട്ടിലും ഓടുന്നതിനു നിശ്ചിത വിഹിതം കെ.എസ്.ആർ.ടി.സി.ക്കു നൽകണം. പാലക്കാട്-ബെംഗളൂരു പാതയിൽ ആദ്യ ബസ് ഓടിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
അന്തർ സംസ്ഥാന പാതകളിലെ അനധികൃത സ്വകാര്യ ബസുകൾ ഒഴിവാക്കി പകരം സർക്കാർ ടിക്കറ്റ് നിരക്കിൽ കൂടുതൽ ബസുകൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് ഇതിനുള്ള ന്യായീകരണമായി സർക്കാർ നിരത്തുന്നത്. ആദ്യഘട്ടത്തിൽ 50 ബസുകളാണ് വേണ്ടത്.സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗങ്ങളിലെ ഏതു ബസും കെ.എസ്.ആർ.ടി.സി. സ്വീകരിക്കും.
Discussion about this post