തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെതിരെ മുസ്ലീംലീഗ് നേതാവും എംഎൽഎയുമായ ഡോ. എംകെ മുനീർ. സംവിധായകൻ ജിയോ ബേബിയെ പിന്തുണച്ച നടപടി വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും സ്വവർഗാനുരാഗത്തിന്റെ പേരിൽ ക്യാംപസുകളിൽ അരാജകത്വം അനുവദിക്കില്ലെന്നും എംകെ മുനീർ പറഞ്ഞു.
ആണിനെയും പെണ്ണ് പെണ്ണിനേയും കല്ല്യാണം കഴിക്കണമെന്നാണ് മന്ത്രി പറയുന്നത്. സ്വവർഗലൈംഗികതയെ പിന്തുണച്ചാൽ വിശ്വാസികൾ ചോദ്യം ചെയ്യും. എയ്ഡ്‌സ് വരുത്തുന്നത് സ്വവർഗലൈംഗികതയാണ്. നാസ്തികർ ചോദ്യംചെയ്യാൻ വന്നാൽ കൈകെട്ടി നോക്കി നിൽക്കില്ലെന്നും മുനീർ പറഞ്ഞു. പാർലമെന്റിൽ നാല് സീറ്റിനായി സമസ്തയിലും ലീഗിലും ഭിന്നിപ്പുണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്നും എം. കെ. മുനീർ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് വിശ്വാസികളാണ്. ആ വിശ്വാസികളെ മുഴുവൻ പുച്ഛിച്ചു നാസ്തികതയോടൊപ്പം നിൽക്കണം എന്നാണ് മന്ത്രി പറയുന്നത്. അതിനെ വിശ്വാസികൾ തള്ളിക്കളയും. ഞങ്ങൾ 6-ാം നൂറ്റാണ്ടിൽ ഉള്ളവരാണ് എന്ന് പുച്ഛിച്ചാൽ അതിനെ വിലകൽപ്പിക്കില്ല. ഡോക്ടർ എന്ന നിലയ്ക്ക് തന്നെ പറയുന്നു. സ്വവർഗാനുരാഗം പറഞ്ഞ് എസ്എഫ്‌ഐയുടെ ബാനറിൽ കാമ്പസുകളിൽ അരാജകത്വം പ്രചരിപ്പിച്ചാൽ ആ ശ്രമത്തെ ചെറുക്കും. അത്തരം നീക്കങ്ങളെ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. അങ്ങനെ പേടിപ്പിച്ച് മൂക്കിൽ വലിക്കാൻ പറ്റുന്ന ഒന്നല്ല വിശ്വാസമെന്ന് എംകെ മുനീർ കൂട്ടിച്ചേർത്തു.
Discussion about this post