ഇസ്ലാമാദ്: ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ ശരി വച്ച സുപ്രീം കോടതി വിധിയിൽ അഭിപ്രായം പറഞ്ഞ് പാകിസ്താൻ താൽക്കാലിക പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കർ. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്‌ക്കു വിധേയമെന്ന വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കാക്കർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശരി വച്ചുകൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്. ചരിത്ര നിമിഷമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഏവരും വിധിയെ സ്വാഗതം ചെയ്തത്. എന്നാൽ, കശ്മീർ ജനതക്കെതിരെയുള്ള രാഷ്ട്രീയ നീക്കമെന്ന നിലയിലാണ് പാകിസ്താൻ വിധിയെ വഴി വളച്ചൊടിക്കുന്നത്. കശ്മീർ പാകിസ്താന്റെ ഞരമ്പാണെന്ന് അവകാശപ്പെട്ട കാക്കർ കശ്മീരിലെ ജനങ്ങൾക്ക് തന്റെ രാജ്യത്തിന്റെ പിന്തുണ നൽകുമെന്നും പറഞ്ഞു. കാശ്മീർ ഇല്ലാതെ പാകിസ്താൻ എന്ന വാക്ക് അപൂർണ്ണമാണെന്നും പാക് അധീന കശ്മീരിന്റെ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാക്കർ അവകാശപ്പെടുന്നു.
രാഷ്ട്രീയ വിഭജനത്തിന് അതീതമായി, കശ്മീരി ജനതയുടെ സ്വയം നിർണയ അവകാശത്തിനായി പാകിസ്താനിലെ മുഴുവൻ നേതൃത്വവും ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നാണ് കാക്കറിന്റെ വാദം.
ഇന്ത്യയുമായി ഒരു നല്ല അയൽപക്ക ബന്ധമായിരുന്നു പാകിസ്താൻ ആഗ്രഹിച്ചിരുന്നതെന്നും കാക്കർ പറഞ്ഞു. എന്നാൽ പാകിസ്താനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരതയിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളാക്കിയെന്ന വസ്തുത കാക്കർ സമ്മതിച്ചു.
Discussion about this post