തിരുവനന്തപുരം : കേരളത്തിലെ രണ്ടു തുറമുഖങ്ങൾക്ക് lSPS അംഗീകാരം. ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ് അംഗീകാരമാണ് lSPS. കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.
കേന്ദ്ര സർക്കാറിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഇന്ത്യയിലെ തുറമുഖങ്ങൾക്ക് ഈ അംഗീകാരം നൽകുന്നത്. നേരത്തെ കേരളത്തിലെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ISPS താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ആറുമാസ കാലാവധിയാണ് താൽക്കാലിക അംഗീകാരത്തിനുള്ളത്. പിന്നീട് നടന്ന തുടർ പരിശോധനകൾക്കു ശേഷമാണ് ഇപ്പോൾ ഈ അംഗീകാരം സ്ഥിരമാക്കി നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര കപ്പലുകൾക്ക് സേവനങ്ങൾ നടത്തണമെങ്കിൽ തുറമുഖങ്ങൾക്ക് ISPS അംഗീകാരം നിർബന്ധമാണ്. അംഗീകാരം നിർബന്ധമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നർ തുറമുഖം യാഥാർത്ഥ്യമാകുന്നതോടൊപ്പം കേരളത്തിലെ മറ്റു ചെറുകിട തുറമുഖങ്ങൾക്കും ISPS അംഗീകാരം ലഭിക്കുന്നത് കൂടുതൽ അന്താരാഷ്ട്ര സേവനങ്ങൾ ലഭ്യമാക്കാൻ സഹായകരമാകും.
Discussion about this post