ലക്‌നൗ: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ജനുവരിയിൽ ശ്രീരാമപട്ടാഭിഷേകം കാണാൻ കാത്തിരിക്കുകയാണ് ഭക്തർ. ഇതിനിടെ വിദ്വേഷ പരാമർശവുമായി എത്തിയിരിക്കുകയാണ് ഒരു ഇസ്ലാമിക പണ്ഡിതൻ.
സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ഇയാളുടെ വീഡിയോ പുറത്തായിട്ടുണ്ട്. നരേന്ദ്രമോദിയ്ക്കും യോഗി ആദിത്യനാഥിനും ശേഷം രാമക്ഷേത്രം നശിപ്പിക്കപ്പെടുമെന്നാണ് ഇയാൾ ആക്രോശിക്കുന്നത്. രാമമന്ദിർ ഉണ്ടാക്കുക, ആരാധന തുടരുക. മോദി-യോഗി ഇല്ലാതാകുന്ന ദിവസം, ഞങ്ങൾ രാമക്ഷേത്രം പൊളിച്ച് എറിഞ്ഞുകളയുമെന്നാണ് വിദ്വേഷ പരാമർശം.
വീഡിയോയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.മോദി/യോഗിയിൽ അവരുടെ പേടിസ്വപ്നം അവസാനിക്കുമെന്ന് അവർ കരുതുന്നത് നല്ലതാണ്. വരും തലമുറ അവരെ പൂർണ്ണമായും പിടികൂടും. വളരെ നിർഭയവും അശ്രാന്തവുമായ ഒരു തലമുറ വളർന്നുവരികയാണെന്ന് ഒരു എക്‌സ് ഉപയോക്താവ് എഴുതി.
മോദി-യോഗി ഒരിക്കലും ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പോകില്ല, നിങ്ങൾ നിങ്ങളുടെ മതത്തെയും നിങ്ങളുടെ ദൈവത്തെയും സ്‌നേഹിക്കുന്നുവെങ്കിൽ ഞങ്ങളും ഞങ്ങളുടെ രാം ജിയെ സ്‌നേഹിക്കുന്നു.മോദിയും യോഗിയും എന്നെന്നേക്കുമായി ഇവിടെ നിൽക്കില്ല, പക്ഷേ അവരുടെ പ്രത്യയശാസ്ത്രം എല്ലാ ഹിന്ദുവിന്റെയും ഹൃദയത്തിൽ എന്നെന്നേക്കുമായി നിലനിൽക്കും, ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ ഇത് തന്നെ പഠിപ്പിക്കുകയും വരും വർഷങ്ങളിൽ ഇത് കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും. ജയ് ശ്രീറാമെന്നാണ് മറ്റൊരാൾ കുറിച്ചത്.
Discussion about this post