കോഴിക്കോട്: പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് നഗരത്തിലിറങ്ങിയ ഗവർണർ പൊതുജനവുമായി സംവദിക്കുന്നത് തുടരുന്നു. മിഠായിത്തെരുവിലും മാനാഞ്ചിറയിലും നടന്ന് സഞ്ചരിച്ച ഗവർണർ ജനങ്ങളുമായും വിദ്യാർത്ഥികളുമായും സംസാരിച്ചു. ചെറി കുട്ടികളെ കൈയ്യിലെടുത്ത് ലാളിച്ചും മറ്റുമാണ് ഗവർണർ സഞ്ചാരം തുടരുന്നത്. സെൽഫി എടുക്കാൻ സമീപിച്ചവരെ നിരാശപ്പെടുത്താതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അദ്ദേഹം മറന്നില്ല.
മിഠായി തെരുവിലെ കടകളിൽ എത്തിയ അദ്ദേഹം ജീവനക്കാരിൽ നിന്ന് ഹലുവ വാങ്ങി കഴിഞ്ഞു. പലരും അദ്ദേഹത്തിന് മധുരം വായിൽ വച്ച് നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് സ്വീകരിച്ചത്.
ഗവർണർ എത്തിയതെന്നറിഞ്ഞ് നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. കോഴിക്കോടുനിന്ന് കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയെന്ന് സന്ദർശനത്തിന് പിന്നാലെ ഗവർണർ പ്രതികരിച്ചു. കേരളത്തോട് അകമഴിഞ്ഞ നന്ദിയെന്നും ഗവർണർ പറഞ്ഞു.
Discussion about this post