ഇസ്ലാമാബാദ്; പാകിസ്താന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അമേരിക്കയോ ഇന്ത്യയോ അല്ലെന്നും തങ്ങൾതന്നെയാണെന്നും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇംഗ്ലീഷിലെ പ്രശസ്തമായ ഇഡിയം ഉപയോഗിച്ചാണ് അദ്ദേഹം ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പാകിസ്താൻ സ്വയം ഒരുക്കിയ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞത് ‘ we shot ourselves in our own foot’ മലയാളത്തിലെ അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴുക, താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്നെല്ലാം അർത്ഥം വരുന്ന ഇഡിയമാണിത്.
പാകിസ്താന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം യുഎസോ ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല. വാസ്തവത്തിൽ ഇതില്ലാം കാരണം പാകിസ്താന്റെ ചെയ്തികളാണ്. 2018 ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുകൊണ്ട് ഒരു തിരഞ്ഞെടുത്ത സർക്കാർ ഈ രാഷ്ട്രത്തെ സമ്പദ്വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണക്കാരായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൈനിക സേച്ഛാപതികളെ പിന്തുണയ്ക്കുന്നതിന് അദ്ദേഹം ജഡ്ജിമാരെയും കുറ്റപ്പെടുത്തി.
ഇതിന് മുൻപ് ഇന്ത്യ ചന്ദ്രനിലെത്തി തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ ലോകത്തിന് മുന്നിൽ പിച്ചയെടുക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ജി20 ഉച്ചകോടിയെ ഇന്ത്യ സമീപിച്ച രീതിയെയും പ്രശംസിച്ച അദ്ദേഹം രാജ്യത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം ലക്ഷ്യബോധമില്ലാത്ത ഭരണകൂടങ്ങളും ദീർഘവീക്ഷണമില്ലാത്ത നീതിന്യായ വ്യവസ്ഥയുമാണെന്നും വിമർശിച്ചിരുന്നു.
ചന്ദ്രനിൽ പേടകം ഇറക്കിയും വിജയകരമായി ജി20 ഉച്ചകോടി സംഘടിപ്പിച്ചും ഇന്ത്യ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോൾ പാകിസ്താൻ പ്രധാനമന്ത്രി ഇന്ന് ലോകം മുഴുവൻ കറങ്ങി നടന്ന് ഭിക്ഷ യാചിക്കുകയാണ്. ജി20 ഉച്ചകോടിയെ ഇന്ത്യ സമീപിച്ച രീതിയും പ്രശംസനീയമാണ്. ഇന്ത്യക്ക് സാധിക്കുന്ന കാര്യങ്ങൾ പാകിസ്താന് സാധിക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്നും ഷെരീഫ് ചോദിച്ചു.
കഴിഞ്ഞ ആഴ്ച ഒരു പരിപാടിയിൽ സംസാരിക്കവെ 1999 ലെ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യം വെളിപ്പെടുത്തി നവാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. കാർഗിലിൽ നുഴഞ്ഞുകയറി ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയെ എതിർത്തതിന്റെ പേരിൽ തന്നെ പുറത്താക്കിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായും മറ്റ് അയൽരാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് കാർഗിൽ യുദ്ധത്തെ എതിർത്തത്. എന്നാൽ, ജനറൽ പർവേസ് മുഷറഫ് തന്നെ സർക്കാരിൽ നിന്ന് പുറത്താക്കുകയായിരുന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞത്.











Discussion about this post