ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിന് പാവപെട്ടവരിൽ നിന്നും ഭൂമി കൈക്കൂലിയായി മേടിച്ച കേസിൽ. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും പിതാവ് ലാലു പ്രസാദിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
ലാലു പ്രസാദിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് ഇതാദ്യമായിട്ടാണെങ്കിലും തേജസ്വിയെ യാദവിനെ ഈ വര്ഷം ആദ്യം ചോദ്യം ചെയ്തിരുന്നു.
2004 – 2009 കാലഘട്ടത്തിൽ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രി ആയിരുന്ന സമയത്ത് റയിൽവേയിൽ ജോലി ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ ഭൂമി സൗജന്യമായും അല്ലെങ്കിൽ നിസ്സാര തുകയ്‌ക്കോ ലാലു പ്രസാദ് യാദവ് കൈപറ്റി എന്നാണ് കേസ്.
ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തേജസ്വി യാദവ് ഡിസംബർ 22 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണം, ഡിസംബർ 27 നാണ് പിതാവ് ലാലുപ്രസാദ് യാദവിന് സമൻസ് അയച്ചിട്ടുള്ളത്. റെയിൽവേ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് മൊഴി രേഖപ്പെടുത്തുക
ഈകഴിഞ്ഞ നവംബർ 11ന് ഇതേ കേസുമായി ബന്ധപ്പെട്ട് അമിത് കത്യാലിനെ ഇഡി അറസ്റ്റ് ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ആർജെഡി നേതാക്കൾക്കുള്ള പുതിയ സമൻസ് വന്നിരിക്കുന്നത് . കത്യാലിന്റെ ചോദ്യം ചെയ്യലിനിടെയാണ് അച്ഛനും മകനുമെതിരെ പുതിയ തെളിവുകൾ ലഭിച്ചത്.
Discussion about this post