ജമ്മു: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന നുഴഞ്ഞ് കയറ്റ ശ്രമത്തെ തകർത്ത് അതിർത്തി രക്ഷാ സേന. അതിരാവിലെ അഖ്‌നൂരിലെ ഖൗർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് വൻ ആയുധധാരികളായ നാല് ഭീകരർ ഈ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഓപ്പറേഷൻ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നുഴഞ്ഞുകയറിയ ഭീകരർക്ക് നേരെ സൈന്യം ഫലപ്രദമായ വെടിവയ്പ്പ് നടത്തിയെന്നും അവരിൽ ഒരാൾ വെടിയേറ്റ് താഴെ വീണതായും സൈന്യം വെളിപ്പെടുത്തി. എങ്കിലും മരണപെട്ടയാളുടെ മൃതദേഹം മറ്റ് തീവ്രവാദികൾ ചേർന്ന് അതിർത്തിയുടെ ഭാഗത്തേക്ക് വലിച്ചു മാറ്റിയതായി സൈന്യം പറഞ്ഞു.
അതെ സമയം ഇപ്പോൾ രജൗരി പൂഞ്ച് മേഖലയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ചൈനയുടെ കളികളായാണ് വിശ്വസിക്കപ്പെടുന്നത്.
2020 ൽ ഗാൽവാൻ വാലിയിലെ പ്രശ്നത്തെ തുടർന്ന് ഇന്ത്യ ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചിരുന്നു. ഇതിൽ ചൈനക്ക് വലിയ അസ്വസ്ഥതയുണ്ട്. ആർട്ടിക്കിൾ 370 പിൻവലിച്ച വിധി സുപ്രീം കോടതി അംഗീകരിക്കുകയും, പാകിസ്താൻ അധീന കശ്മീർ തങ്ങളുടേതാണെന്ന് ഇന്ത്യ തുടർച്ചയായി പറയുകയും ചെയ്യുന്ന സാഹചര്യത്തിൽ, അക്‌സായി ചിൻ നഷ്ടമാകുമോ എന്ന് ചൈനക്ക് ഭയമുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ അതായത് ജമ്മു മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കി കൊണ്ട് കിഴക്കൻ മേഖലയിൽ അതായത് ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സാനിധ്യം കുറക്കുവാൻ ഇന്ത്യയെ നിർബന്ധിതമാക്കാനാണ് ഇപ്പോൾ ചൈന നടത്തുന്ന ശ്രമങ്ങൾ.
എന്നാൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ചൈനയുടെ ഈ പദ്ധതിയെ കുറിച്ച് കൃത്യമായ ധാരണ ഉള്ളതിനാൽ ചൈനയുടെ പദ്ധതികൾ നടക്കില്ല എന്ന് ഉറപ്പാണ്
Discussion about this post