പത്തനംതിട്ട : വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ നേതാവിനെ പുറത്താക്കി സിപിഐഎം. സിപിഐഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതായി പരാതി ഉയർന്നതോടെ ഇയാൾ ഡിഎൻഎ പരിശോധന അട്ടിമറിക്കാനും ശ്രമിച്ചിരുന്നു.
സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റ് കൂടിയാണ് പ്രതിയായ സജിമോൻ. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മ പരാതി നൽകിയതോടെ സജിമോനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകുകയും ചെയ്തു.
ഇതിനിടയിൽ പ്രതി സജിമോൻ വീട്ടമ്മയുടെ നഗ്നചിത്രം എടുത്ത് പ്രചരിപ്പിച്ചതായും ആരോപണം ഉയർന്നുവന്നു. നിരന്തരമായി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കാനായുള്ള തീരുമാനം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തത്.
Discussion about this post