ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്‌ഐഎസ്) ഭീകര മൊഡ്യൂളുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രം.
ഭീകരർ പരസ്പരം DIY(Do It Yourself) പങ്കുവെച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. ഇന്ത്യയ്ക്കുള്ളിൽ ആഗോള ഭീകരസംഘടനയുടെ തീവ്രവാദവും അക്രമാസക്തവുമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനായി ഭീകരർ അവരുടെ കിറ്റുകൾ ഉപയോഗിച്ചുവന്നു. ഭീകകർ അവരുടെ ഭീകര പദ്ധതികൾക്കും മറ്റും ധനസഹായം നൽകുന്നതിനായി പണം സ്വരൂപിക്കുന്നതായും കണ്ടെത്തി ഇന്ത്യയിലെ ഐസിസ് ഭീകര ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിക്കുന്നതായി ആറ് പേർക്കെതിരെയാണ് കുറ്റപത്രത്തിൽ എൻഐഎ പരാമർശമുള്ളത്.. ‘ മഹാരാഷ്ട്ര ഐസിസ് ഭീകര മോഡ്യൂൾ കേസിൽ ( NIA RC-02/2023/ NIA /MUM) ഇതുവരെയുള്ള എൻഐഎ അന്വേഷണങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങളുമായുള്ള വലിയ ഗൂഢാലോചനയും വിദേശം ആസ്ഥാനമായുള്ള ഐസിസ് കൈകാര്യം ചെയ്യുന്നവരുടെ പങ്കാളിത്തവും വെളിപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
മുംബൈ സ്വദേശി തബിഷ് നാസർ സിദ്ദിഖി, സുൽഫിക്കർ അലി ബറോദാവാല എന്ന ലാലാഭായ്, ഷർജീൽ ഷെയ്ഖ്, ബോറിവലി-പദ്ഗയിലെ ആകിഫ് അതീഖ് നാച്ചൻ, പൂനെയിലെ സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ് എന്ന അബു നുസൈബ, അദ്‌നാലി സർക്കാർ എന്നിവർക്കെതിരെയാണ് കുറ്റപത്രം.
കുറ്റപത്രം പ്രകാരം പ്രതികളെല്ലാം നിരോധിത ഐഎസ്‌ഐഎസ് സംഘടനയിലെ അംഗങ്ങളാണ്, ‘ഇവർ ജനങ്ങൾക്കിടയിൽ ഭയവും ഭീതിയും സൃഷ്ടിക്കാനും ഇന്ത്യയുടെ സുരക്ഷയെ ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ട് സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങൾ തുടരാൻ ഗൂഢാലോചന നടത്തിയിരുന്നു. ഈ കൂട്ടത്തിലെ സുൽഫിക്കർ അലി ബറോദാവാല, ആകിഫ് അതീഖ് നാച്ചൻ എന്നിവർ സ്ഫോടനങ്ങൾ നടത്താൻ ഐഇഡി നിർമ്മിച്ചതിന് നേരത്തെ പൂനെ ഐസിസ് മൊഡ്യൂൾ കേസിലും ഉൾപ്പെട്ടവരാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും ഇന്ത്യ എൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ ഐഎസിന്റെ അക്രമപരവും തീവ്രവാദപരവുമായ ആശയങ്ങൾ സജീവമായി പ്രചരിപ്പിക്കുന്നതിലും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിലും ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭീകരസംഘടനയിലേക്കും അതിന്റെ കാരണങ്ങളിലേക്കും വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിലുമായിരുന്നു കൂടുതൽ ശ്രദ്ധ. ഭീകരരായ തബിഷും സുൽഫിക്കറും ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫയോട് (നേതാവ്) കൂറ് (ബയാത്ത്) എടുത്തിരുന്നു. ഐസിസ് പ്രസിദ്ധീകരിച്ച ‘വോയ്സ് ഓഫ് ഹിന്ദ്’, ‘വോയ്സ് ഓഫ് ഖുറാസാൻ’ തുടങ്ങിയ പ്രചരണ മാഗസിനുകൾക്കൊപ്പം സിറിയയിലേക്കുള്ള ഹിജ്റയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇവരുടെ കൈവശത്ത് നിന്ന് എൻഐഎ മുംബൈ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.. ‘
Discussion about this post