ശ്രീനഗർ: ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ തുടർന്ന് ജമ്മു കശ്മീർ പോലീസ്. ഭീകരർക്ക് സഹായം നൽകിയവരുടെ വീടും വാഹനവും പോലീസ് കണ്ടുകെട്ടി. ബരാമുള്ള ജില്ലയിലാണ് സംഭവം.
ഭീകരവാദവുമായി ബന്ധപ്പെട്ട് ഉറി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് നടപടി. ആക്രമണത്തിനായി എത്തിയ ഭീകരരെ പാർപ്പിച്ച വീടാണ് പോലീസ് പിടിച്ചെടുത്തത്. ആയുധം കടത്തുന്നതിന് വേണ്ടിയാണ് വാഹനം ഭീകരർ ഉപയോഗിച്ചിരുന്നത്. സ്വിഫ്റ്റ് കാറാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആണ് വാഹനം പിടിച്ചെടുത്തത്.
ക്രീരി സ്വദേശിയായ ഫാറൂഖ് അഹമ്മദ് ഭട്ടിന്റെ വീടാണ് പിടിച്ചെടുത്തത്. ബരാമുള്ള, ക്രീരി ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post