കൊല്ലം: 62 ാമത് സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാവും. രാവിലെ 10 മണിയ്ക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ വേദികളിലെത്തും. 24 വേദികളാണ് കൊല്ലം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ഇന്നുച്ചയ്ക്ക് ഒന്നരമണിക്ക് ജില്ലാ അതിർത്തിയിലെ കുളക്കടയിൽ വെച്ച് ഏറ്റുവാങ്ങി നഗരത്തിലെത്തിക്കും. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, ജെവചിഞ്ചുറാണി, കെബി ഗണേഷ്‌കുമാർ എന്നിവരാണ് കപ്പ് ഏറ്റുവാങ്ങുക. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിലേക്ക് കപ്പ് എത്തിക്കും.
കൊല്ലം ടൗൺ എൽ.പി.എസിൽ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. 31 സ്‌കൂളുകളുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്,
എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ സുവനീർ പ്രകാശനം ചെയ്യും. നടൻ മമ്മൂട്ടി സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കും.
Discussion about this post