ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായാക്കേുമെന്ന് സൂചന. എഎപി നേതാക്കളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസയച്ചിട്ടും കഴിഞ്ഞ ദിവസം കെജ്‌രിവാൾ ഹാജരായിരുന്നില്ല. നാളെ അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടക്കുമെന്നും ഇതിന് പിന്നാലെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് കെജ്‌രിവാളിന്റെ വസതിയിൽ പോലീസ് സുരക്ഷ ശക്തമാക്കി.
‘നാളെ രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അറസ്റ്റും ഉണ്ടായേക്കും’, മുതിര്‍ന്ന പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി എക്‌സില്‍ കുറിച്ചു. മറ്റു നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും സമാന പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിനായി ഇഡി അയച്ച നോട്ടീസിൽ മുഖ്യമന്ത്രി ഹാജരാകാതിരിക്കുന്നത്. നംവംബർ 2നും ഡിസംബർ 23നുമാണ് ഇതിനു മുൻപ് കെജ്‌രിവാളിന് ഇഡി നോട്ടീസയച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും ഹാജാകാൻ കഴിയില്ലെന്നുമാണ് ഇഡിയെ അദ്ദേഹം അറിയിച്ചത്. ചോദ്യാവലി നൽകികിയാൽ മറുപടി നൽകാമെന്നും ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Discussion about this post