കോഴിക്കോട് : സർക്കാരിനെ കബളിപ്പിക്കാൻ മിച്ചഭൂമി തിരിമറി നടത്തിയ കേസിൽ മുൻ സിപിഐഎം നേതാവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ മിച്ചഭൂമി പിടിച്ചെടുക്കുന്നത് തടയാൻ പിതാവിന്റെ ഭൂമി ജോർജ് എം തോമസ് മറ്റൊരാൾക്ക് മറിച്ചു വിൽക്കുകയും പിന്നീട് ഭാര്യയുടെ പേരിൽ തിരികെ വാങ്ങുകയും ചെയ്തു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
2001 ലാണ് ജോർജ് എം തോമസ് പിതാവിന്റേതായി ഉണ്ടായിരുന്ന ഒരേക്കർ മിച്ചഭൂമി അഗസ്റ്റിൻ എന്ന വ്യക്തിക്ക് മറച്ചു വിൽക്കുന്നത്. മിച്ചുഭൂമി കണ്ടു കെട്ടാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതോടെ ആയിരുന്നു ഈ വില്പന നടത്തിയത്. പിന്നീട് 2002ൽ ഇതേ ഭൂമി ജോർജ് എം തോമസ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ തിരികെ വാങ്ങുകയും ചെയ്തു.
ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കുന്നതിനായുള്ള നടത്തുന്നത് തടയാനായിരുന്നു മുന്‍ എംഎല്‍എയുടെ ഈ നടപടി.
പിന്നീട് ഈ ഒരേക്കർ ഭൂമിയിൽ ജോർജ് എം തോമസ് പുതിയ വീട് നിർമിക്കുകയും ചെയ്തിരുന്നു. 16 ഏക്കറിൽ കൂടുതൽ മിച്ചഭൂമി ജോർജ് കൈവശം വെച്ചിരിക്കുന്നതായുള്ള ആരോപണത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പരാതി സത്യമാണെന്ന് ലാൻഡ് ബോർഡ് കണ്ടെത്തിയിട്ടുള്ളത്. ലാൻഡ് ബോർഡ് റിപ്പോർട്ടിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post