തിരുവനന്തപുരം: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ദളിതർക്ക് വിലക്കേർപ്പെടുത്തിയെന്ന പ്രചാരണത്തിൽ മറുപടിയുമായി യുവമോർച്ച നേതാവ് പി ശ്യാം രാജ്. ചില ദുഷ്ട ശക്തികൾ പടച്ചു വിടുന്ന കള്ളക്കഥകൾ ആണ് ഇതെന്നും, തുറന്നുള്ള ജാതി പറച്ചിലുകൾ അത്ര സുഖമുള്ള ഏർപ്പാടല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
അയോദ്ധ്യ ചടങ്ങിൽ ദളിതർക്ക് വിലക്കാണ് പോലും….
അരേ ഭായ്,പ്രാണപ്രതിഷ്ഠ ചടങ്ങിലെ മുഖ്യാതിഥി തന്നെ ഒരു പിന്നോക്കക്കാരനാണ് ഹേ, എന്തേ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലേ ?
അയോദ്ധ്യ വിഷയം കത്തി നിൽക്കുന്ന സമയത്തും ക്ഷേത്രത്തിൻറെ തറക്കല്ലിട്ടത് അശോക് സിംഗാളോ അദ്ധ്വാനി ജിയോ ഒന്നുമായിരുന്നില്ല.കാമേശ്വർ ചൗപൽ എന്ന ബിഹാറിൽ നിന്നുള്ള ദളിത് വിഭാഗക്കാരനായിരുന്നു. എന്നു മാത്രവുമല്ല അദ്ദേഹം 15 പേർ ഉൾപ്പെടുന്ന ക്ഷേത്ര ട്രസ്റ്റിലെ അംഗം കൂടിയാണ്.അദ്ദേഹമുൾപ്പെടുന്ന ട്രസ്റ്റ് തന്നെയാണ് രാമക്ഷേത്രത്തിന്റെ മുഴുവൻ കാര്യങ്ങളും തീരുമാനിക്കുന്നതും.
ക്ഷേത്രത്തിലെ ഭൂമിപൂജ നടത്തിയതിനുശേഷം ഉള്ള പ്രസാദം ഭക്തർക്ക് വളരെ വിലപ്പെട്ടതാണ് രാമജന്മഭൂമിയിലെ ഭൂമി പൂജയ്ക്ക് ശേഷമുള്ള പ്രസാദവുമായി പുരോഹിതർ ചെന്നെത്തിയതും മഹാവീർ എന്ന ദളിതന്റെ വീട്ടിലേക്കായിരുന്നു.
അയോദ്ധ്യയിൽ ഉയരുന്നത് ശ്രീരാമൻറെ ക്ഷേത്രം മാത്രമല്ല, സമീപത്തായി മഹർഷി വാല്മീകി,ശബരി,നിഷാദ് രാജ് തുടങ്ങിയവരുടെ ക്ഷേത്രങ്ങളും ഉയരുന്നുണ്ട്.ഇവരൊക്കെ ഏതു വിഭാഗക്കാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
അയോദ്ധ്യയിലെ വിമാനത്താവളത്തിന്റെ പേര് മഹർഷി വാത്മീകി ഇൻറർനാഷണൽ എയർപോർട്ട് എന്നാണ്. വനത്തിൽ ജീവിച്ചിരുന്ന രത്‌നാകരൻ എന്ന വാത്മീകിയുടെ ഇന്നത്തെ തലമുറക്കാർ ഉത്തർപ്രദേശിൽ എസ് സി വിഭാഗത്തിൽ തന്നെയാണ് ഉൾപ്പെടുന്നതും.
ഇതുകൂടാതെ ഭാരതത്തിലുടനീളമുള്ള ദളിത് ആദിവാസി വിഭാഗത്തിൽ ആദിവാസി സന്യാസിമാരെയും അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ട്.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിളിച്ചിട്ടില്ല എന്നുള്ളതും ചില ദുഷ്ട ശക്തികൾ പടച്ചു വിടുന്ന കള്ളക്കഥകൾ ആണ്.
തുറന്നുള്ള ജാതി പറച്ചിലുകൾ അത്ര സുഖമുള്ള ഏർപ്പാടല്ല. എന്നിരുന്നാലും അയോദ്ധ്യ ക്ഷേത്രത്തിൻറെ പുനരുദ്ധാരണത്തിലൂടെ ഭാരതത്തിലൊട്ടാകെയുണ്ടായ ഉണർവിൽ വിളറി ചിലർ ഇത്തരം പരാമർശങ്ങളുമായി മുന്നോട്ട് വരുമ്പോൾ ആ കള്ളങ്ങൾ പൊളിക്കാൻ അവരുടെ രീതി തന്നെ പിന്തുടരേണ്ടി വരുന്നു.
Discussion about this post