ചേലക്കര: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെയും വിശ്വാസികൾ. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം കേരളത്തിലങ്ങോളമിങ്ങോളമുളള പതിനായിരക്കണക്കിന് വീടുകളിൽ എത്തിച്ചുകഴിഞ്ഞു. ദിവസവും ആയിരക്കണക്കിന് പ്രവർത്തകരാണ് രാമക്ഷേത്രത്തിന്റെ വരവറിയിച്ച് വീടുകളിൽ നേരിട്ടെത്തി സമ്പർക്കം ചെയ്യുന്നത്.
കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും രാമക്ഷേത്രത്തിന്റെ കീർത്തിയും അനുഗ്രഹവും എത്തിക്കുന്നതിനായിട്ടാണ് അയോദ്ധ്യയിലെ അക്ഷതം വീടുകൾ തോറും എത്തിക്കുന്നത്. ആർഎസ്എസ് പഴയന്നൂർ ഖണ്ട് വ്യവസ്ഥ പ്രമുഖ് സുരേഷ് ബാബു, ചേലക്കര മണ്ഡൽ ബൗദ്ധിക്ക് പ്രമുഖ് കെബി അജീഷ് എന്നിവരാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അമ്മ ചിന്നയ്്ക്ക് അക്ഷതം കൈമാറിയത്.
സൂര്യ കൃഷ്ണമൂർത്തി, മോഹൻലാൽ, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ തുടങ്ങി കലാ, സാംസ്‌കാരിക, സാമൂഹ്യ മേഖലയിലെ നിരവധി പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ അക്ഷതം ഏറ്റുവാങ്ങിയിരുന്നു.
മുതിർന്ന പ്രചാരകൻ എസ് സേതുമാധവനിൽ നിന്നുമാണ് എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അക്ഷതം ഏറ്റുവാങ്ങിയത്. വിഭാഗ് പ്രചാരക് എം.യു അനൂപ്, ജില്ലാ കാര്യവാഹ് സി.ജെ മധു പ്രസാദ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സഹസേവാ പ്രമുഖ് വി. അനിൽകുമാർ, ജില്ലാ സഹ കാര്യവാഹ് എസ്. സതീഷ്, പാലമുറ്റത്ത് വിജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
ശബരിമല തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവർക്ക് ആർഎസ്എസ് പ്രാന്ത കാര്യകാരി സദസ്യൻ എ എം കൃഷ്ണൻ ആണ് അക്ഷതം കൈമാറിയത്.
Discussion about this post