തിരുവനന്തപുരം: വയോധികയെയും മകനെയും കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സംഭവത്തിൽ കഴക്കൂട്ടം എസിപി ഡി.കെ പൃഥ്വിരാജിനെതിരെ കോടതിയാണ് കേസ് എടുത്തത്. കാലടി സ്വദേശിനിയായ 75 കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയതിനാണ് പൃഥിരാജിനെതിരെ നടപടി.
2016 ലാണ് കേസിന് ആസ്പദമായ സംഭവം. നിരപരാധികളായ വയോധികയെയും മകനെയും കൊലപാതക കേസിൽ കുടുക്കുകയായിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും പോലീസ് സ്‌റ്റേഷനിൽ വച്ചെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു.
ഇതിന് പിന്നാലെ പോലീസുകാരനെതിരെ മകൻ പരാതി നൽകി. ഇതിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടപെട്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അന്യായമായി തടവിൽ വയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് പ്രൃഥ്വിരാജിനെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post