ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി 22 ന് നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഘോഷമാണ്. അതൊരു രഷ്ട്രീയ ആഘോഷമാണ്. അതിനാലാണ് പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിച്ചത് എന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ നയാ യാത്രയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആർഎസ്എസും ബിജെപിയും ചേർന്ന് ജനുവരി 22 ന് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ആഘോഷമാക്കി മാറ്റി. അതൊരു ആർഎസ്എസ്- ബിജെപി ആഘോഷമാണ്. കോൺഗ്രസ് എല്ലാ മതങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടിയാണ്. എല്ലാ ആചാരങ്ങളെയും കോൺഗ്രസ് ഉൾക്കൊള്ളുന്നു. ജനുവരി 22 ന് നടക്കുന്ന പരിപാടിയെക്കുറിച്ച് ഹിന്ദു മതത്തിന്റെ ആചാര്യന്മാർ ഉൾപ്പെടെ പ്രതികരിച്ചത് എല്ലാവരും കേട്ടതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഷ്ട്രീയപാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുക തങ്ങളെ സംബന്ധിച്ച് ഏറ്റവും ദുഷ്‌ക്കരമായ കാര്യമാണ്. പ്രധാനമന്ത്രിയ്ക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്നും അതുകൊണ്ടാണ് വിട്ട് നിൽക്കുന്നത് എന്നും രാഹുൽ പ്രതികരിച്ചു.
Discussion about this post