ബ്യുണസ് അയേഴ്‌സ്: കമ്മ്യൂണിസ്റ്റ് ചൈനയെ പുറത്താക്കി അർജന്റീനയുടെ വിശാലമായ ലിഥിയം ശേഖരത്തിലേക്ക് 200 കോടി രൂപ നിക്ഷേപിച്ച് ഭാരതം. അർജന്റീനയുടെ കാറ്റമാർക്ക പ്രവിശ്യയിലാണ് ലിഥിയം പര്യവേക്ഷണത്തിനും ഖനനത്തിനുമായി 200 കോടി രൂപയുടെ നിക്ഷേപം കേന്ദ്ര ഖനന മന്ത്രാലയം പ്രഖ്യാപിച്ചത്.
ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ അർജന്റീനയിൽ ഹാവിയർ മിലി യുടെ നേതൃത്വത്തിലുള്ള വലത് പക്ഷ സർക്കാർ നിലവിൽ വന്നതിനെ തുടർന്ന് ചൈനയുമായുള്ള പല ഇടപാടുകളും നിർത്തിവച്ചിരുന്നു. ചൈനയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാനുള്ള ക്ഷണം പോലും അര്ജന്റീന നിരാകരിച്ചിരുന്നു. ചൈന അർജന്റീനയുടെ പ്രധാന പങ്കാളിയായിരിക്കെയാണ് അവരെ പുറത്താക്കി പാശ്ചാത്യ ചേരിയോടൊപ്പം ചേരാനുള്ള നടപടികളുമായി അര്ജന്റീന മുന്നോട്ട് പോകുന്നത്. അതിന്റെ തന്നെ ഭാഗമായിട്ടാണ് ഇപ്പോൾ ഇന്ത്യയുമായുള്ള ഈ ലിഥിയം കരാർ എന്നാണ് വിലയിരുത്തപ്പെടുന്നത്
സർക്കാർ ഉടമസ്ഥതയിലുള്ള ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡും അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ CAMYEN SE (കാതമാർക മിനറ വൈ എനർജറ്റിക്ക സൊസിഡാഡ് ഡെൽ എസ്റ്റാഡോ) യുമായി ഒപ്പുവച്ച കരാർ, ഒരു സർക്കാർ കമ്പനിയുമായി ഇന്ത്യയുടെ ആദ്യത്തെ ലിഥിയം പര്യവേക്ഷണവും ഖനന പദ്ധതിയുംമാണ്
അതെ സമയം അർജന്റീനയുടെ ഇന്ത്യയിലെ അംബാസിഡർ ഹ്യൂഗോ ജാവിയർ ഗോബി ഈ കരാറിന്റെ പ്രാധാന്യം എടുത്തു കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ ദീർഘകാലത്തേക്ക് മുന്നോട്ട് കൊണ്ട് പോകാൻ പര്യാപ്തമായ കരാറിനെ അര്ജന്റീന വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു
ലിഥിയതിന്റെ പ്രാധാന്യം
ഇലക്‌ട്രിക് വാഹനങ്ങളിൽ (ഇവി) ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ ഒരു പ്രധാന ഭാഗമാണ് ലിഥിയം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി EV-കളുടെ ആഗോള ആവശ്യം അതിവേഗം വർദ്ധിച്ചു വരികയാണ് , 2030-ഓടെ ഇലക്ട്രിക്ക് വാഹനങ്ങൾ മൊത്തം വാർഷിക വാഹന വിൽപ്പനയുടെ 30%-ൽ അധികം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ഇതിനു പുറമെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളിലും ലിഥിയം നിർണായക പങ്ക് വഹിക്കുന്നു. ഇവികൾക്ക് പുറമേ, മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, പവർ ടൂളുകൾ, കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ ബാറ്ററി സംഭരണം എന്നിവയുടെയെല്ലാം ഒരു പ്രധാന ഘടകമാണ് ലിഥിയം.
Discussion about this post