തൃശൂർ: ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ഗുരുവായൂരിൽ സമർപ്പിക്കുന്ന ജസ്‌ന സലീമിനെ ചിലർക്കെങ്കിിലും കേട്ട്പരിചയം കണും. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് ജസ്‌ന സലീം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൃഷ്ണചിത്രം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് അവർ.
എന്നാൽ ശ്രീകൃഷ്ണ ചിത്രം വരച്ച് ഉപജീവനമാർഗം കണ്ടെത്തുന്നത് കൊണ്ട് താൻ സ്വന്തം സമുദായത്തിൽ നിന്ന് ്‌നുഭവിക്കേണ്ടി വന്ന വിലക്കുകളം കുറിച്ച് വെളിപ്പെടുത്തുകയാണ് യുവതി. തന്റെ മക്കളായത് കൊണ്ട് മാത്രം മദ്രസ വിദ്യാഭ്യാസം വിലക്കപ്പെട്ടന്നും തന്റെ മകനാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ മദ്രസയിലെ അദ്ധ്യാപകനായ മുജീബ് എന്ന ഉസ്താദ് ദിവസവും കുട്ടിയെ സ്ഥിരമായി അടിക്കുമായിരുന്നു. നേരം വൈകി എത്തി, ഹോം വർക്ക് ചെയ്തില്ല തുടങ്ങിയ ചെറിയ കാര്യങ്ങൾക്കാണ് തല്ലിയിരുന്നത്. ഓരോരോ കാര്യങ്ങൾ ഉണ്ടാക്കിയാണ് കുട്ടിയെ തല്ലിയിരുന്നതെന്ന് ജെസ്‌ന പറയുന്നു. ചെറിയ കുട്ടിയായിട്ടും കുഞ്ഞിനെ തല്ലിയിരുന്നതായും ജസ്‌ന പറയുന്നു.
മദ്രസയിലേക്ക് ഉമ്മയെ കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെടുമ്പോൾ ചെല്ലാറുണ്ടെന്നും, അപ്പോൾ ഇങ്ങനെ നടക്കാൻ പാടില്ലെന്നും ബാക്കി ഉള്ളവരും ഇത് കണ്ട് പഠിക്കുമെന്ന് ഉപദേശം നൽകിയതായും ജസ്‌ന പറഞ്ഞു. സ്വർഗത്തിനെയും നരകത്തിനെയും കുറിച്ച് ക്ലാസ് എടുക്കുമെന്നും ജസ്‌ന പറയുന്നു. മദ്രസയിലെത്തുമ്പോഴെല്ലാം ഉസ്ദാത് തന്റെ നല്ലനടപ്പിെ കുറിച്ചാണ് പറയുന്നതെന്നും ജസ്‌ന വെളിപ്പെടുത്തി. നിരന്തരമായ ഉപദ്രവം കാരണം കുട്ടിക്ക് മദ്രസയിൽ പോകാൻ പേടിയായെന്നും രാവിലെയാകുമ്പോൾ തന്നെ ഭയം ഉണ്ടാവുമെന്നും ജസ്‌ന പറയുന്നു. ഇതോടെ കുട്ടിയുടെ സുരക്ഷ മുൻനിർത്തി മദ്രസ പഠനം അവസാനിപ്പിക്കുകയായിരുന്നു. സൈബർ അറ്റാക്കിനെതിരെ ഗതികെട്ടിട്ടാണ് പരാതി നൽകിയതെന്നും ജസ്‌ന പറയുന്നു.
Discussion about this post