തൃശൂർ: ശ്രീരാമനെ മോശമായി ചിത്രീകരിച്ച എംഎൽഎ പി ബാലചന്ദ്രനെതിരെ വിമർശനം ശക്തമാകുന്നു. ശ്രീരാമനെയും സീതാദേവിയെയും അവഹേളിച്ച എംഎൽഎയ്‌ക്കെതിരെ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. ഇടതരെന്ന് അഭിനയിക്കുന്ന പലരുടെയും യഥാർത്ഥ പ്രശ്‌നം മോദിയോ അയോധ്യയോ അല്ലെന്നും അത് ശ്രീരാമനും ഹൈന്ദവതയും ആണെന്നും നിരവധി തവണ ഞാൻ ആവർത്തിച്ചിട്ടുണ്ട്. അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബാലചന്ദ്രൻ. ബാലന്റെ കഥയിലെ സീത അനുജനോട് പറയുന്നത് തന്നെയാണ് വോട്ട് ചെയ്ത ജനതയ്ക്ക് ബാലനോടും പറയാനുള്ളത്: ‘ടാ…തെ…ണ്ടീ… നക്കിയും നോക്കിയും ഇരിക്കാതെ ഞങ്ങള് നിന്നെ ഏല്പിച്ച പണി ചെയ്യെന്ന് അദ്ദേഹം കുറിച്ചു.
എംഎൽഎയുടെ പരാമർശം തള്ളി സിപിഐ രംഗത്തെത്തിയിരുന്നു. പി ബാലചന്ദ്രൻ എംഎൽഎയ്ക്ക് തെറ്റുപറ്റിയെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് പറഞ്ഞു. എംഎൽഎ പറഞ്ഞത് പാർട്ടി നിലപാടല്ല. എംഎൽഎ ജാഗ്രത കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എഫ്ബി പോസ്റ്റ് എംഎൽഎ തന്നെ പിൻവലിച്ചു. എംഎൽഎയുടെ അഭിപ്രായം സിപിഐയ്ക്ക് ഇല്ല. സിപിഐയുടെ നയവുമല്ല. എല്ലാ മതങ്ങളുടെ വിശ്വാസങ്ങളേയും മാനിക്കുന്ന പാർട്ടിയാണ് സിപിഐ. എംഎൽഎ അങ്ങനെ പറയാൻ പാടില്ലായിരുന്നു, പറഞ്ഞത് തെറ്റാണ്. ബിജെപി ഇത്തരം അവസരങ്ങളെ ഉപയോഗിക്കും. പറഞ്ഞതിന് വ്യക്തി മാത്രമാണ് ഉത്തരവാദിയെന്നും വത്സരാജ് വ്യക്തമാക്കി
അതേസമയം എംഎൽഎ രാജിവയ്ക്കണമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നതെന്ന് ആരോപിച്ച് പോസ്റ്റിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.
Discussion about this post