ന്യൂഡൽഹി:സമുദ്രാന്തർ വ്യാപാരം ഹൂതികളുടെ ആക്രമണം, കടൽ കൊള്ളക്കാർ തുടങ്ങിയ അനവധി വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നിര്ണ്ണായകമായ വ്യോമ അഭ്യാസ പ്രകടനം അറബിക്കടലിൽ വച്ച് നടത്തി വൻ ശക്തികളായ ഇന്ത്യയും യു എ ഇ യും ഫ്രാൻസും. മാറി കൊണ്ടിരിക്കുന്ന ലോക ക്രമത്തിൽ നിർണ്ണായക ശക്തികളായ രാജ്യങ്ങളാണ് ഈ മൂന് പേരും.
ഡെസേർട് സൈക്ലോൺ എന്ന പേരിൽ ഇന്ത്യയും യു എ ഇ യും തമ്മിൽ ഒരു സൈനികാഭ്യാസം നടന്ന് ഇപ്പോൾ ദിവസങ്ങൾ ആകുന്നതേ ഉള്ളൂ. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൈനിക സഹകരണം റാഫേൽ കരാറിലൂടെ വ്യക്തമായതാണ്. ഇന്ത്യ ഇത്തവണ തങ്ങളുടെ റിപ്പബ്ലിക്ക് പരേഡിന് മുഖ്യാതിഥി ആയി വിളിച്ചിരിക്കുന്നതും ഫ്രാൻസിനെയാണ്. ഈ മൂന് ശക്തികളും ഒരുമിച്ചു ചേരുന്നതിലൂടെ ശക്തിയുടെ വലിയൊരു കൂടിച്ചേരൽ തന്നെയാണ് മേഖലയിൽ നടക്കുന്നത്. ഐഎഎഫ് പടിഞ്ഞാറൻ തീരത്തെ തങ്ങളുടെ താവളങ്ങളിൽ നിന്നും ഫ്രാൻസും യു എ ഇ യും അൽ ദഫ്ര എയർബേസിൽ നിന്നുമാണ് പങ്കെടുക്കുന്നത്
ഫ്രഞ്ച് വ്യോമസേന റാഫേൽ യുദ്ധവിമാനങ്ങളും മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും അഭ്യാസത്തിനായി വിന്യസിച്ചപ്പോൾ യുഎഇ ലോക പ്രശസ്തമായ എഫ്-16 ജെറ്റുകൾ ആണ് നിരത്തിയത് .
ഇന്ത്യൻ വ്യോമസേനാ സംഘത്തിൽ സുഖോയ്-30 എം കെ ഐ , മിഗ് -29, ജാഗ്വാർ യുദ്ധവിമാനങ്ങളും AWACS (എയർബോൺ മുന്നറിയിപ്പ് നിയന്ത്രണ സംവിധാനങ്ങളും), സി -130-ജെ സൂപ്പർ ഹെർക്കുലീസ്, ഐ എൽ -78 മിഡ്-എയർ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ഉൾപ്പെട്ടിരുന്നു.
യുഎസും ഫ്രാൻസും പോലെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി കൊണ്ട് പ്രാദേശിക രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ സൈനിക ഇടപെടൽ നടത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ അഭ്യാസം. സൊമാലിയൻ കടൽക്കൊള്ളക്കാരുടെയും, ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ ചെങ്കടലിലും ഏദൻ ഉൾക്കടലിലും അറബിക്കടലിലും സമുദ്രവ്യാപാരത്തിന് ഭീഷണിയായിരിക്കുന്ന സമയത്താണ് നിർണായകമായ ഈ വ്യോമസേനാ അഭ്യാസം
Discussion about this post