കശ്മീർ: തൊണ്ണൂറുകളിൽ കാശ്മീരിൽ നിന്നും ട്രെയിനിങ് കിട്ടിയ ഹിസ്ബുൾ മുജാഹിദിൻ തീവ്രവാദി ആയിരിന്നു അബ്‌ദുൾ വാരിസ് ഷെയ്ഖ് എന്ന കാശ്മീരുകാരൻ. ഇന്ത്യക്കെതിരെ ഒരു കാലത്ത് ആയുധമെടുത്തിരുന്ന അബ്‌ദുൾ ഇന്ന് പക്ഷെ ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു.
തീവ്ര വാദ പരിശീലനത്തിന് പോയപ്പോൾ താൻ കണ്ട യാഥാർഥ്യങ്ങളാണ് തന്നെ സത്യം തിരിച്ചറിയാൻ സഹായിച്ചതെന്ന് വെളിപ്പെടുത്തുകയാണ് അബ്ദുൾ വാരിസ് ഷെയ്ഖ്. എന്നാൽ ഇന്ന് ഇന്ത്യ എന്റെ രാജ്യമാണെന്നും എന്റെ രാജ്യത്തെ നമ്മൾ സേവിക്കണം എന്നും എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു എന്നും പറയുന്ന യഥാർത്ഥ ഭാരതീയനാണ് അബ്ദുൾ
75 ആം റിപ്പബ്ലിക്ക് ദിനത്തിൽ തന്റെ മക്കളോടൊപ്പം ത്രിവർണ്ണ പതാക ഉയർത്തിയാണ് ഇന്ന് അബ്‌ദുൾ തന്റെ രാജ്യ സ്നേഹം ആഘോഷിക്കുന്നത്. തെറ്റിദ്ധരിച്ചു കൊണ്ട് കുറ്റം ചെയ്തു പോയ ആ പഴയ കാലത്തേ ആലോചിച്ച് ഇന്നും പക്ഷെ അബ്‌ദുൾ പശ്ചാത്തപിക്കുന്നു
കഷ്ടിച്ച് കൗമാരപ്രായത്തിലുള്ള കുട്ടികളെ ജിഹാദിന് വേണ്ടി പരിശീലിപ്പിക്കുന്നത് ഞാൻ കണ്ടു. അവരെ ബ്രെയിൻ വാഷ് ചെയ്തു. ദരിദ്രരും കുട്ടികളും പട്ടിണി കിടക്കുന്നു, അവരുടെ കമാൻഡർമാർ നല്ല ജീവിതം ആസ്വദിക്കുന്നു. ഞാൻ എൻ്റെ തെറ്റ് മനസ്സിലാക്കുകയും ക്യാമ്പിൽ നിന്ന് ഒളിച്ചോടി നേപ്പാൾ വഴി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു, ”അദ്ദേഹം തൻ്റെ പാകിസ്ഥാനിലെ അനുഭവം പങ്കുവെച്ചു.
വെള്ളിയാഴ്ച കശ്മീരിലുടനീളം റിപ്പബ്ലിക് ദിനം ആഘോഷിച്ചു, താഴ്‌വരയിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ചടങ്ങുകൾ നടന്നതായി അധികൃതർ അറിയിച്ചു.
ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവ് രാജേഷ് റായ് ഭട്‌നഗർ മുഖ്യാതിഥിയായിരുന്നു.









Discussion about this post