ന്യൂഡൽഹി: മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, അവരുടെ രണ്ട് പെൺമക്കളായ ഹേമ യാദവ്, മിസ ഭാരതി എന്നിവർക്കും സമൻസ് അയച്ച് ഡൽഹി കോടതി. ലാലു പ്രസാദ് യാദവ് കേന്ദ്ര റയിൽവേ മന്ത്രി ആയിരുന്നപ്പോൾ നടത്തിയ “സ്ഥലത്തിന് പകരം ജോലി” കുഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് സമൻസ്
സർക്കാർ ജോലിക്ക് പകരമായി വിലകുറഞ്ഞ നിരക്കിൽ ഒന്നിലധികം സ്വത്തുക്കൾ കൈവശപ്പെടുത്തുകയോ സമ്പാദിക്കുകയോ ചെയ്തതായുള്ള പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുള്ളതായി കോടതി കണ്ടെത്തിയിട്ടുണ്ട്. പരാതി പരിഗണിക്കുന്നതിന് മതിയായ വസ്തുതകൾ കോടതിക്ക് ബോധ്യമായതിനാൽ സമൻസ് പുറപ്പെടുവിക്കുന്നതിന് ന്യായമായ കാരണങ്ങൾ ഉണ്ട് എന്ന് അതിനാൽ കോടതി കരുതുന്നു ചെയ്യുന്നു പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ പറഞ്ഞു.
എല്ലാ പ്രതികൾക്കും സമൻസ് അയച്ച കോടതി ഫെബ്രുവരി ഒമ്പതിന് ഹാജരാകാൻ ഇവരോടെല്ലാവരോടും നിർദേശിച്ചിട്ടുണ്ട്.
റാബ്‌റി ദേവി, അവരുടെ രണ്ട് പെൺമക്കൾ, മുൻ റെയിൽവേ ഉദ്യോഗസ്ഥൻ ഹൃദയാനന്ദ് ചൗധരി, അമിത് കത്യാൽ എന്നിവരെയാണ് ഫെഡറൽ അന്വേഷണ ഏജൻസി പ്രതികളാക്കിയത്. ജനുവരി 9ന് സമർപ്പിച്ച കുറ്റപത്രത്തിൽ എകെ ഇൻഫോസിസ്റ്റം, എബി എക്‌സ്‌പോർട്ട്‌സ് എന്നീ രണ്ട് കമ്പനികളെയും ഏജൻസി പ്രതിപട്ടികയിൽ ചേർത്തിട്ടുണ്ട്.
ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) മേധാവിയും റാബ്‌റി ദേവിയുടെ ഭർത്താവുമായ ലാലു പ്രസാദ് യാദവിനെയോ അവരുടെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയോ ഉൾപ്പെടുത്തിയിട്ടില്ല . അതെ സമയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സമർപ്പിച്ച കുറ്റകൃത്യ കേസിൽ ഇരുവരും പ്രതികളാണ്, നിലവിൽ ഈ കേസിൽ ജാമ്യത്തിലാണ് ലാലു പ്രസാദ് യാദവും മകൻ തേജസ്വി യാദവും
Discussion about this post