അയോദ്ധ്യ: ആയിരക്കണക്കിന് ഹിന്ദുക്കൾ ഒരു ദിവസം അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കുന്നു എന്ന് പറഞ്ഞാൽ അതൊരു അസ്വാഭാവികമായ കാര്യമേ അല്ല. എന്നാൽ നൂറു കണക്കിന് സൗത്ത് കൊറിയക്കാരാണ് ഓരോ വർഷവും അയോദ്ധ്യ സന്ദർശിക്കുന്നത് എന്ന് പറഞ്ഞാൽ ആശ്‌ചര്യപ്പെടാത്തവരായി അധികമാരും ഉണ്ടാകാൻ സാധ്യതയില്ല. എന്തിനാണ് സൗത്ത് കൊറിയക്കാർ അയോദ്ധ്യ സന്ദർശിക്കുന്നത് എന്നെ നമ്മൾ ചിന്തിക്കുകയുള്ളൂ. എന്നാൽ 60 ലക്ഷം സൗത്ത് കൊറിയക്കാർ തങ്ങളുടെ ‘അമ്മ വീടായി കരുതുന്ന സ്ഥലമാണ് അയോദ്ധ്യ എന്ന് പറഞ്ഞാലോ. അതായത് ഏതാണ്ട് അഞ്ചര കോടി ജനസംഖ്യ ഉള്ള സൗത്ത് കൊറിയയിലെ 10 ശതമാനത്തോളം വരുന്ന ജനസംഖ്യ ഒരു നമ്മുടെ അടുത്ത ബന്ധുക്കളാണ് എന്നതാണ് വാസ്തവം
രണ്ടായിരം വർഷം പഴക്കമുള്ള ഈ കഥ ഇന്ത്യയിൽ അധികം അറിയപ്പെടുന്നില്ല, എന്നാൽ അവരുടെ റാണി സൂരിരത്‌നയുടെ പിൻഗാമികൾ എന്ന് സ്വയം കരുതുന്ന ദക്ഷിണ കൊറിയയിലെ 60 ലക്ഷത്തോളം ആളുകൾ, , അയോധ്യയെ അവരുടെ മാതൃഭവനമായിട്ടാണ് കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ ജനുവരി 22 ന് ഭാരതീയരോടൊപ്പം തന്നെ ആകാംക്ഷയോടെയാണ് അവരിൽ പലരും പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഓൺലൈനിൽ അവരുടെ വീടുകളിൽ നിന്ന് വീക്ഷിച്ചത്
ആരാണ് റാണി സുരി രത്ന അഥവാ കൊറിയക്കാരുടെ ഹഹ് ഹ്വാങ്- ഓക്
ദക്ഷിണ കൊറിയൻ ഐതീഹ്യം അനുസരിച്ച് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, അതായത് എ ഡി 48 ൽ, അയോദ്ധ്യയിലെ അന്നത്തെ രാജാവ് തന്റെ പുത്രിയെ ദക്ഷിണ കൊറിയയിലെ ഒരു രാജാവിന് കല്യാണം കഴിച്ചു കൊടുക്കാൻ ദേവതമാർ നിർദ്ദേശിക്കുന്നതായ ഒരു സ്വപ്നം കാണുകയുണ്ടായി. അത് പ്രകാരം രാജാവ് തന്റെ 16 വയസ്സുള്ള പുത്രിയെ ഒരു തോണിയിൽ പരിവാരങ്ങളും പടയാളികളോടും ഒപ്പം ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു. അവിടെ വച്ച് അതായത് എഡി 48-നടുത്ത് “കാരക്” എന്ന രാജ വംശത്തിലെ കിം സുറോ എന്ന രാജാവിനെ അവൾ വിവാഹം കഴിക്കുകയുണ്ടായി. പൗരാണിക കൊറിയൻ ഗ്രന്ഥങ്ങൾ അവരെ “അയുത” എന്ന് വിളിക്കുന്ന വിദൂര രാജ്യത്തിൽ നിന്നുള്ള രാജകുമാരിയായി പരാമർശിക്കുന്നു.
രാജാവുമായുള്ള വിവാഹ ബന്ധത്തിൽ റാണിക്ക് 10 പുത്രന്മാർ ജനിച്ചുവെന്നും അവർ ഏതാണ്ട് 150 വർഷത്തോളം ജീവിച്ചിരുന്നുവെന്നും പറയപ്പെടുന്നു
ഉത്തർപ്രദേശിൻ്റെ സർക്കാരും ദക്ഷിണ കൊറിയയിലെ ഗിംഹെ നഗരവും തമ്മിലുള്ള പങ്കാളിത്തത്തോടെ 2001-ൽ അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് സ്ഥാപിച്ച ക്യൂൻ ഹിയോ മെമ്മോറിയൽ പാർക്കിലെ ക്യൂൻ ഹിയോ ഹ്വാങ്-ഓക്ക് രാജ്ഞിയുടെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ കാരക് വംശത്തിലെ നിരവധി അംഗങ്ങളാണ് എല്ലാ വർഷവും അയോദ്ധ്യ സന്ദർശിക്കുന്നത്.
“ഞങ്ങളുടെ മുത്തശ്ശിയുടെ വീടായതിനാൽ അയോദ്ധ്യ ഞങ്ങൾക്ക് വളരെ സവിശേഷമാണ്,” സെൻട്രൽ കാരക് ക്ലാൻ സൊസൈറ്റിയുടെ സെക്രട്ടറി ജനറൽ കിം ചിൽ-സു പറഞ്ഞു. ക്വീൻ ഹിയോ മെമ്മോറിയൽ പാർക്കിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള രാമ ക്ഷേത്രത്തിലെ ജനുവരി 22-ന് നടന്ന ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുത്തവരിൽ അദ്ദേഹവും ഉൾപ്പെട്ടിട്ടുണ്ട്.
പുരാതന കൊറിയൻ ചരിത്ര ഗ്രന്ഥമായ “സാംഗുക് യൂസ” പ്രകാരം ഗിംഹെ ഹിയോ കുടുംബങ്ങളുടെ പൂർവ്വിക മാതാവായാണ് ഹിയോ ഹ്വാങ്-ഓക്ക് രാജ്ഞിഅറിയപ്പെടുന്നത് . AD 48-ൽ “അയുത”യിൽ നിന്നാണ് രാജ്ഞി കൊറിയയിൽ എത്തിയതെന്ന് ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട് . കാരക് വംശത്തിലെ ഗിംഹേ ഹിയോ കുടുംബങ്ങളുടെ പൂർവ്വിക മാതാവായി ഹിയോ ഹ്വാങ്-ഓക്ക് രാജ്ഞി അഥവാ രാജകുമാരി സുരി രത്ന ഇപ്പോഴും ബഹുമാനിക്കപ്പെടുന്നു.
Discussion about this post