ടെഹ്റാൻ : സിറിയയിൽ നിന്നും ഗാർഡുകളെ പിൻവലിക്കുന്നതായി ഇറാന്റെ പ്രഖ്യാപനം. ഇസ്രായേൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇറാൻ ഇങ്ങനെ ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാൻ ഗാർഡുകളുടെ രഹസ്യയോഗം നടന്നിരുന്ന കെട്ടിടം തകരുകയും മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അടക്കം കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സിറിയയിലെ ഇറാൻ ഗാർഡുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ ആറ് പ്രധാന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇറാന്റെ പിന്തുണയോടെയാണ് ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയത് എന്നുള്ള കാരണത്താൽ നിലവിൽ ഇസ്രായേലിന്റെ പ്രധാന ശത്രുക്കളിൽ ഒരാളായി മാറിയിരിക്കുകയാണ് ഇറാൻ.
സിറിയൻ യുദ്ധത്തിൽ പ്രസിഡൻ്റ് ബാഷർ അൽ അസദിനെ സഹായിക്കാനായി ഒരു പതിറ്റാണ്ട് മുൻപാണ് ഇറാൻ റവല്യൂഷണറി ഗാർഡുകൾ സിറിയയിൽ സ്ഥാനം ഉറപ്പിക്കുന്നത്. ഇത്രയും വർഷത്തിനിടയിൽ ആദ്യമായാണ് സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡുകൾക്ക് നേരെ ഒരു ആക്രമണം നടക്കുന്നത്. കഴിഞ്ഞ ജനുവരി 20ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് സുപ്രധാന ഉദ്യോഗസ്ഥരെയാണ് ഇറാൻ റവല്യൂഷണറി gaർഡുകൾക്ക് നഷ്ടപ്പെട്ടത്. ഇതോടെയാണ് ഇറാൻ സിറിയയിൽ നിന്നും ഗാർഡുകളെ പിൻവലിക്കാനായി തീരുമാനിക്കുന്നത്.
Discussion about this post