മിഷിഗൺ: കൗമാരക്കാരനായ മകൻ നാല് സഹപാഠികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യകുറ്റത്തിന് വിചാരണ നേരിട്ട് രക്ഷിതാക്കൾ. പതിനേഴുകാരനായ ഏഥൻ ക്രംബ്‌ളിയുടെ അമ്മ ജെന്നിഫറും ഭർത്താവ് ജെയിംസുമാണ് വിചാരണ നേരിടുന്നത്. മക്കളുടെ ചെയ്തികളുടെ പേരിൽ കുറ്റാരോപിതരായ ആദ്യ രക്ഷിതാക്കളാണ് ഇവർ. മകന്റെ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയില്ല, തോക്ക് മകന് ലഭ്യമാക്കി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. 2021 നംവബറിലാണ് മിഷിഗണിലെ ഓക്‌സ്ഫഡ് ഹൈസ്‌കൂളിൽ 14നും 17നുംഇടയിൽ പ്രായമുള്ള നാലു വിദ്യാർഥികളെ അന്ന് 15 കാരനായിരുന്ന ഏഥൻ കൊലപ്പെടുത്തുന്നത്. ഈ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഏഥൻ.
ഏഥന്റെ ഗണിത പുസ്തകത്തിൽ സുഖകരമല്ലാത്ത ചിത്രരചനകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചതിന് ഏതാനും മണിക്കൂറുകൾക്കുശേഷമാണു സംഭവം.
45 കാരിയായ ജെന്നിഫർ ക്രംബ്ലി, 47 കാരനായ ഭർത്താവ് ജെയിംസ് ക്രംബ്ലി എന്നിവർക്കെതിരെ നാല് നരഹത്യ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തങ്ങളുടെ കുട്ടിയുടെ ചെയ്തികളുടെ പേരിൽ യുഎസിൽ കുറ്റാരോപണം നേരിടുന്ന ഒരു സ്‌കൂൾ ഷൂട്ടറുടെ ആദ്യ രക്ഷിതാക്കളാണ് ഇവർ.
മകൻ മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും ജെന്നിഫർ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നെങ്കിൽ നാലു മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
ഏഥൻ കൊലപാതകം നടത്തിയ സമയം ജെന്നിഫറുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അവളുടെ സുഹൃത്ത് ബ്രയാൻ മെലോഷെ പൊലീസിനു മൊഴി നൽകിയിരുന്നു. ജെന്നിഫറും ബ്രയാനും ഹോട്ടലുകളിൽ സെക്‌സ് പാർട്ടികൾ നടത്തിയിരുന്നുവെന്നാണ് മൊഴി. ‘അഡൾട്ട് ഫ്രണ്ട് ഫൈൻഡർ’ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് അപരിചിതരെ കണ്ടെത്തുകയും ജോലി കഴിഞ്ഞ് ഹോട്ടലിൽ അവരുമായി കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നു.
Discussion about this post