തിരുവനന്തപുരം; കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നത് 64,006 കുടുംബങ്ങൾ എന്ന് സംസ്ഥാന സർക്കാരിന്റെ കണ്ടെത്തൽ.ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര കുടുംബങ്ങള കണ്ടെത്തിയത്. അതിദരിദ്രരിൽ 81 ശതമാനവും ഗ്രാമങ്ങളിലാണ് കഴിയുന്നത്. ബജറ്റിൽ 50 കോടിരൂപ അനുവദിച്ചു. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് 50 കോടി അനുവദിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.
കേരളത്തിൽ നിർമ്മിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പ്രായോഗിക നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാരിന്റെ അവഗണന തുടർന്നാൽ പ്ലാൻ ബിയുമായി മുന്നോട്ടു പോകുമെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ വെട്ടിക്കുറവുകൾ വീണ്ടും വർദ്ധിക്കുന്നുവെന്നും കേരള മാതൃകയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേമപ്രവർത്തനങ്ങൾ മുടക്കണം എന്നതാണ് ഇത്തരം പ്രവർത്തികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post