തിരുവനന്തപുരം: നവകേരള സദസിൽ വന്ന പദ്ധതി നടത്തിപ്പിന് ബജറ്റിൽ 1000 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. കുടുംബശ്രീക്ക് 265 കോടി രൂപ നീക്കിവെച്ചു. 430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ കുടുംബശ്രീയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി. കലാ സാംസ്‌കാരിക മേഖലക്ക് 170.49കോടി വയിരുത്തി. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും കായിക മേഖലക്ക് 127.39യും അനുവദിച്ചു. കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടിയും ബജറ്റിൽ വകയിരുത്തി.
നവകേരള പദ്ധതിക്കായി 9.2 കോടി വകയിരുത്തി. പോലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി. പോലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയിൽ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ ക്യാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും വകയിരുത്തി.
എക്‌സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലൻസിന് 5 കോടി. റവന്യൂ വകുപ്പിന്റെ നവീകരണത്തിന് 26.5 കോടി. സർക്കാർ പ്രസ്സുകൾക്ക് 5.2 കോടി. സപ്ലൈകോ ഔട്ട്ലെറ്റ് നവീകരണത്തിന് 10 കോടി രൂപ. മുന്നോക്ക വികസന കോർപ്പറേഷന് 35 കോടിയും എൻഡോസൾഫാൻ ദുരിതബാധിതർക്കായി 17 കോടിയും വകയിരുത്തി.
നീതിന്യായ വകുപ്പിന് ആകെ 44.14 കോടി അനുവദിച്ചു. ഹൈക്കോടതികളും കീഴ്‌കോടതികളും നവീകരിക്കാനും കൂടുതൽ സുരക്ഷ ഒരുക്കാനുമായി 3.3 കോടിയും വകയിരുത്തി. കളമശേരിയിൽ ഒരു ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനും തീരുമാനം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ മഴവില്ല് പദ്ധതി 5 കോടി. നിർഭയ പദ്ധതിക്ക് 10 കോടി. സ്ത്രീ സുരക്ഷയ്ക്ക് 10 കോടിയും, അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിക്ക് 1.2 കോടിയും വകയിരുത്തി.
Discussion about this post