പത്തനംതിട്ട: റാന്നിയിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും പെരുനാട് മേഖല പ്രസിഡന്റുമായ ജോയൽ തോമസ്, കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാക്ക ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. 18 പ്രതികൾ ഉള്ള കേസിൽ മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
റാന്നി പോലീസിന്റേതാണ് നടപടി. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ആദ്യ കെഎസ്ഇബി ജീവനക്കാരൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്ലസ്ടു വിദ്യാർത്ഥിനിയെ ആണ് ഡിവൈഎഫ്‌ഐ നേതാവും മറ്റുള്ളവരും ചേർന്ന് പീഡിപ്പിച്ചത്.
2022 ജൂണിലായിരുന്നു സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതികൾ അടുത്തിടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു. ഇതോടെ പെൺകുട്ടി സ്‌കൂളിൽ പോകാൻ മടി കാണിക്കുകയായിരുന്നു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുകയായിരുന്നു. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. ഇതോടെ ശിശു സംരക്ഷണ സമിതി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Discussion about this post