ന്യൂഡല്‍ഹി: അര്‍ബുദം സ്ഥിരീകരിച്ച ചാള്‍സ് മൂന്നാമന്‍ രാജാവ് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യവാനായി തിരിച്ചുവരാന്‍ ഇന്ത്യയിലെ ജനങ്ങളോടൊപ്പം താനും പ്രാര്‍ത്ഥിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിന് അര്‍ബുദം സ്ഥിരീകരിച്ചു എന്നും ,ചികിത്സ ആരംഭിച്ചതായും ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
രാജാവിന് ഏത് തരത്തിലുള്ള അര്‍ബുദമാണെന്ന് കൊട്ടാരം വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ചാള്‍സ് മൂന്നാമന്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസവുമായി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനിടെ നടത്തിയ വിശദമായ പരിശോധനകളിലാണ് അദ്ദേഹത്തിന് അര്‍ബുദം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. അതേസമയം ഭരണഘടനാപരമായ ചുമതലകള്‍ കൈമാറുന്നില്ല എന്നും അധികൃതര്‍ അറിയിച്ചു.
പൊതുപരിപാടികളില്‍ നിന്നും കൂടിക്കാഴ്ചകളില്‍ നിന്നും രാജാവ് വിട്ട് നില്‍ക്കുമ്പോള്‍ നിരവധി ഊഹാപോഹങ്ങള്‍ ഉണ്ടാവും. അതെല്ലാം അവസാനിപ്പിക്കാനാണ് അര്‍ബുദ ബാധയെക്കുറിച്ച് വെളിപ്പെടുത്താന്‍ രാജാവ് തന്നെ ആവശ്യപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. നിവല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല .കഴിയുന്നതും വേഗം സുഖം പ്രാപിച്ച് തിരിച്ചു വരും.അര്‍ബുദത്തോട് പൊരുതുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് വേണ്ടി കൂടിയാണ് വിവരം പങ്കുവയ്ക്കാന്‍ രാജാവ് തയ്യാറായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്
Discussion about this post