ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന തടയാനാകില്ലെന്നും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രവേശനം നിഷേധിക്കാനാുമോ? 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലെന്ന് പറയാനാകുമോയെന്നും കോടതി ചോദിച്ചു.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. പത്തു മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ വിവേചനം നിലനില്ക്കുന്നു എന്നു ചൂണ്ടിക്കാട്ടി യംഗ് ലോയേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരാമര്‍ശം. കേസ് ഫെബ്രുവരി എട്ടിന് വീണ്ടും പരിഗണിക്കും.
ക്ഷേത്രവും മഠങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ക്ഷേത്രം പൊതു സ്ഥാപനമാണ്. ഇവിടെ മതാടിസ്ഥാനത്തില്‍ മാത്രമേ നിയന്ത്രണം ഏര്പ്പെടുത്താനാവു. ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ ഒരു വിഭാഗത്തിന് നിരോധനം ഏര്‍പ്പെടുത്താനാവില്ല. സ്ത്രീകള്‍ വേദപുസ്തകങ്ങള്‍ വായിക്കാന്‍ പാടില്ലെന്ന് ഒരിക്കല്‍ ഒരു പുസ്തകത്തില്‍ വായിച്ചിരുന്നു. എന്നാല്‍ അതില്‍ ന്യായമാണുള്ളതെന്ന് മനസിലാകുന്നില്ലെന്നും ദീപക് മിശ്ര പറഞ്ഞു.
എന്നാല്‍ നിയമപരമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഭഷകന്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. ശബരിമലയില്‍ ക്ഷേത്രം മാത്രമല്ല, വാവര് സ്വാമിയുടെ മുസ്ലിം പള്ളിയുമുണ്ട്. 41 ദിവസം വ്രതം അനുഷ്ഠിച്ചാണ് ഭക്തര്‍ ശബരിമലയുടെ മല കയറുന്നത്. അതുകൊണ്ടാണ് ഇവിടെ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി അനുമതി നല്കി. ഇതിനെ ഹര്‍ജിക്കാര്‍ എതിര്‍ത്തെങ്കിലും കോടതി അനുവദിക്കുകയായിരുന്നു. ഹര്‍ജിക്കാരുടെ വാദം എതിര്‍ത്തുകൊണ്ട് അയ്യപ്പ ഭക്തരുടെ സംഘടനയ്ക്കും കേസില്‍ കക്ഷി ചേരാന്‍ കോടതി അനുവാദം നല്കി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി മുന്‍എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ നിലപാട് മാറ്റിയുള്ള പുതിയ സത്യവാങ്മൂലമാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുക.
Discussion about this post