ഇൻഡോർ: മദ്ധ്യപ്രദേശിലെ ഝബുവ ജില്ലയിൽ 7500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിച്ചു. മുഖ്യമന്ത്രി മോഹൻ യാദവും മറ്റ് മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. ഈ പദ്ധതികൾ പ്രദേശത്തെ ആദിവാസി സമൂഹങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അഹാർ അനുദാൻ യോജനയ്ക്ക് കീഴിൽ രണ്ട് ലക്ഷത്തോളും സ്ത്രീ ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി പ്രതിമാസ ഗഡുക്കൾ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ കീഴിൽ സ്ത്രീകൾക്ക്, പ്രത്യേകിച്ച് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം 1500 രൂപ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
സ്വാമിത്വ പദ്ധതി ഗുണഭോക്താക്കൾക്ക് 1.75 ലക്ഷം അധികാർ അഭിലേക് (അധികാര രേഖ) കൈമാറി. പ്രധാനമന്ത്രി ആദർശ് ഗ്രാം യോജനയുടെ കീഴിൽ 559 ഗ്രാമങ്ങളിലേക്ക് 55.9 കോടി രൂപ കൈമാറി. ഝാബുവിലെ 50 ഗ്രാമപഞ്ചായത്തുകൾക്കായുള്ളള ‘നൽ നൽ യോജന’ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതി വഴി പഞ്ചായത്തിലെ 11000 ഓളം വീടുകൾക്ക് കുടിവെള്ളം ലഭ്യമാക്കും. ഗോപാൽപുരയിൽ നടക്കുന്ന ആദിവാസി സമൂഹങ്ങളുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഈ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള ആദിവാസികൾ പങ്കെടുക്കുമെന്ന് ബിജെപിയുടെ മീഡിയാ സെൽ മേധാവി ആശിശ് അഗർവാൾ വ്യക്തമാക്കി.
Discussion about this post