പട്‌ന: ബിഹാറിലെ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിൻ്റെയും മുൻ ജെഡിയു-ആർജെഡി സർക്കാരിലെ അദ്ദേഹത്തിൻ്റെ അടുത്ത മന്ത്രിമാരുടെയും കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തനം അവലോകനം ചെയ്യാൻ വെള്ളിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ട് നിതീഷ് കുമാർ സർക്കാർ. അഴിമതിക്കെതിരെ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ല എന്ന ബി ജെ പി നിലപാടിനോടൊപ്പം ചേർന്ന് പോകാൻ നിതീഷ് കുമാർ തീരുമാനിച്ചു എന്നതിന്റെ സൂചനകൾ ആയാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യവകുപ്പ്, റോഡ് നിർമാണ വകുപ്പ്, നഗരവികസന, ഭവന നിർമാണ വകുപ്പ് എന്നിവയുടെ പ്രവർത്തനങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും അവലോകനം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. ഇതിനുപുറമെ, റൂറൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെൻ്റ്, പിഎച്ച്ഇഡി, മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെൻ്റ് എന്നിവയിലെ ആർജെഡി ഭരണത്തിൻ്റെ പ്രവർത്തനങ്ങളും അവലോകനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാർക്കും സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്
ഇനി ഉണ്ടാകാൻ പോകുന്നത് ബീഹാറിന്റെ വികസനം ആയിരിക്കുമെന്നും, എല്ലാ കാലത്തും ബീഹാറിൽ കാട്ടു അനുവദിക്കാനാകില്ലെന്നും ഇത്തവണ നിതീഷ് കുമാർ എൻ ഡി എ സഖ്യകക്ഷിയായി വന്നപ്പോൾ നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
Discussion about this post