റായ്പൂർ: ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിലെ മൂന്ന് ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. ഇന്നലെയാണ് ഇവർ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ അംഗത്വം എടുത്തത്. കൗൺസിലർമാരായ പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ഡൽഹിയിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ നേതൃത്വത്തിൽ ആയിരുന്നു ബിജെപിയിലേക്ക് പ്രവേശനം.
പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജെപിയിൽ ചേർന്നത് എന്ന് മൂവരും വ്യക്തമാക്കി. എഎപി ജനങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങളാണ് നൽകുന്നത്. ആം ആദ്മി പാർട്ടിയെ വ്യാജ പാർട്ടിയെന്നും പൂനം ദേവി വിശേഷിപ്പിച്ചു. ഇവിടെ വണ്ടും തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി ഭൂരിപക്ഷം നേടുംമെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവരെ ഉയർത്തി കൊണ്ടു വരുകയാണ്. രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആർക്കും കാണാതിരിക്കാൻ സാധിക്കില്ല എന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയെ വികസിത രാജ്യമാക്കാനാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് എന്നും കൗൺസിലർമാർ പറഞ്ഞു
Discussion about this post