തൃശ്ശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു. പാതി ഭക്ഷിച്ച നിലയിലാണ് പശുവിന്റെ ജഡം ലഭിച്ചത്. സംഭവത്തിൽ വനം വകുപ്പ് ഉഗ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
നേരത്തെയും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നു. അടുത്തുള്ള പ്രദേശങ്ങളിൽ പുലിയിറങ്ങി പശുക്കളെ പിടിച്ചു കൊന്നിരുന്നു. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പുലിയിറങ്ങുന്നത്. എന്നാൽ ഇപ്പോൾ പുലിയുടെ സാന്നിദ്ധ്യമുണ്ടായതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് ടാപ്പിങ് തൊഴിലാളികൾ പറയുന്നു.
വിവരം അറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് ജീവനക്കാർ പരിശോധന നടത്തി .പരിശോധന നടത്തിയ ശേഷം പുലിയെ പിടിക്കാൻ സ്ഥലത്ത് കൂട് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് . രാത്രി സമയങ്ങളിൽ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്.













Discussion about this post