പത്തനംതിട്ട: ആറ്റുകാൽ പൊങ്കാല ആഘോഷിച്ച വിഴിഞ്ഞം സിഎംഡി ഡോ. ദിവ്യ എസ് അയ്യർക്കെതിരെ സൈബർ ആക്രമണം. ഇടത്- ജിഹാദികളാണ് സൈബർ ആക്രമണം അഴിച്ചുവിടുന്നത്. അതേസമയം ദിവ്യ എസ് അയ്യരെ പിന്തുണച്ച് മറ്റൊരു വിഭാഗം രംഗത്ത് എത്തി.
വസതിയ്ക്ക് മുൻപിൽ പൊങ്കാലയിടുന്നതിന്റെ ചിത്രം ദിവ്യയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കെ. ശബരീനാഥൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയ്‌ക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. ചിത്രത്തിന് താഴെയും ദിവ്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള കമൻഡുകൾ നിറഞ്ഞു.
വിദ്യാസമ്പന്നയും ഉന്നത പദവിയിലും ഇരിക്കുന്ന ഒരാൾ ആചാരങ്ങൾ പാലിക്കരുത് എന്നാണ് അധിക്ഷേപിക്കുന്നവർ പറയുന്നത്. ചിത്രം കണ്ട് മാംസമാണോ പാകം ചെയ്യുന്നത് എന്ന് ചോദിച്ച് കളിയാക്കിയവരും കൂട്ടത്തിൽ ഉണ്ട്. ബീഫാണല്ലോ പൊങ്കാല അടുപ്പിൽ, ഐഎഎസ് അമ്മ അയലക്കറിയാണോ ഉണ്ടാക്കിയത് എന്നൊക്കെയുള്ള കമൻഡുകളും ചിത്രത്തിന് താഴെ നിറഞ്ഞിട്ടുണ്ട്. ദിവ്യയ്ക്ക് നേരെ അസഭ്യവർഷവും ഉണ്ട്.
അതേസമയം ആചാരങ്ങൾ മുറുകെ പിടിക്കുന്ന ദിവ്യ എസ് അയ്യരെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുണ്ട്. വലിയ തിരക്കുകൾക്കിടയിലും പൊങ്കാലയർപ്പിച്ച ദിവ്യ വിശ്വാസികൾക്ക് മാതൃകയാണെന്നാണ് ഇക്കൂട്ടർ പറയുന്നത്.
Discussion about this post