കൊൽക്കത്ത:സന്ദേശ്ഖാലിയിലെ കൂട്ടബലാത്സംഗ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായിയുമായ അജിത് മെയ്തി അറസ്റ്റിൽ. ഇന്നലെയാണ് ഇയാളെ പിടികൂടിയത്. സന്നദ്ധപ്രവർത്തകന്റെ വസതിയിൽ നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാരുന്നു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളിൽ നിന്ന് എഴുപതിലധികം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്ത്രീകളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അജിത് മെയ്തിയെ പാർട്ടി ചുമതലകളിൽ നിന്നും മാറ്റിയിരുന്നു.
ഭൂമി ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയെന്നും , സ്ത്രീകളെ പീഡിപ്പിക്കുന്നതിലും അജിത് മെയ്തി ഉണ്ടായിരുന്നു എന്നാണ്് ഇയാൾക്കെതിരെയുള്ള ആരോപണം. ഇന്നലെ അജിത് മെയ്തിയെ ഗ്രാമവാസികൾ ഓടിച്ചിട്ട് ടിഎംസി നേതാവിന്റെ വീട്ടിൽ നാല് മണിക്കൂറോളം പൂട്ടിയിടുകയായിരുന്നു. പ്രതിഷേധം കടുത്തപ്പോളാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സന്ദേശ്ഖാലിയിലെ ബെർമജൂരിൽ പ്രതിഷേധങ്ങൾക്കിടയിൽ ഗ്രാമവാസികൾ അജിത് മെയ്തിയുടെ വീട് കൊള്ളയടിക്കുകയും നേതാവിനെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്യതിരുന്നു.
കൂട്ട ബലാത്സംഗക്കേസിലെ മുഖ്യ പ്രതിയാണ് ഷാജഹാൻ ഷെയ്ഖ്. ഇയാൾക്കെതിരെ ഇഡിയുടെ കേസും നിലനിൽക്കുന്നുണ്ട്. നേതാവിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ ചേർന്ന് മർദ്ദിച്ചിരുന്നു. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) അഴിമതിക്കേസുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു ഇ ഡി. കൂടാതെ പ്രദേശത്തെ പാവപ്പെട്ട ജനങ്ങളിൽ നിന്നും നൂറുകണക്കിന് ഏക്കർ കൃഷിഭൂമി പ്രതികൾ കൈക്കലാക്കിയിരുന്നു.
ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്റെ സഹായികളും ലൈംഗികാതിക്രമം ആരോപിച്ച് നിരവധി സ്ത്രീകൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ഫെബ്രുവരി 8 മുതൽ ഗ്രാമം രാജ്യത്തിൻറെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
Discussion about this post