ന്യൂഡൽഹി/ മോസ്‌കോ: റഷ്യൻ പ്രതിരോധസേനയുടെ ഭാഗമായിരുന്ന ഇന്ത്യക്കാരെ വിട്ടയച്ച് ഭരണകൂടം. കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി. സൈന്യത്തിന്റെ സപ്പോർട്ട് സ്റ്റാഫുകളായി ജോലി ചെയ്തിരുന്നവരെയാണ് ഇന്ത്യയുടെ ആവശ്യപ്രകാരം വിട്ടയച്ചത്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യുക്രെയ്ൻ- റഷ്യ സംഘർഷം പൊട്ടിപ്പുറപ്പെട്ട വേളയിൽ ആയിരുന്നു ഇന്ത്യക്കാർ സൈന്യത്തിന്റെ ഭാഗമായത്. സുരക്ഷാ സഹായികൾ എന്ന നിലയിൽ ആയിരുന്നു ഇവരുടെ സേവനം. എന്നാൽ ചിലയിടങ്ങളിൽ ഇവർക്ക് യുദ്ധം ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു. അപകടം നിറഞ്ഞ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് സേവനം അനുഷ്ഠിക്കേണ്ടതായി വന്നതായി ഇന്ത്യൻ എംബസി കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യക്കാരെ വിട്ടയക്കാൻ ആവശ്യപ്പെട്ടത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച റഷ്യൻ അധികൃതരുമായി വിദേശകാര്യ വക്താവ് രൺധിർ ജയ്‌സ്വാൾ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരെ മോചിപ്പിക്കാൻ റഷ്യ തീരുമാനിച്ചത്.
Discussion about this post