ആലപ്പുഴയിലെ ആർഎസ്എസ് പ്രവർത്തകനായ രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ വെള്ളപൂശാൻ ശ്രമിച്ച് മീഡിയ വൺ. രൺജീത് ശ്രീനിവാസന്റെ ഭാര്യ ലിഷ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കും എന്ന വാർത്തയിലാണ് പോപ്പുലർ ഫ്രണ്ട് ഭീകരരെ വെള്ള പൂശാനായി മീഡിയ വൺ ശ്രമിച്ചിരിക്കുന്നത്.
ആലപ്പുഴയിൽ പിഎഫ്ഐ-ബിജെപി സംഘർഷത്തിൽ കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസന്റെ ഭാര്യ ലിഷ സ്ഥാനാർത്ഥി ആയേക്കും എന്നാണ് മീഡിയ വൺ വാർത്ത നൽകിയിരിക്കുന്നത്. മീഡിയവണ്ണിന്റെ ഈ വാർത്തയ്ക്കെതിരെ ബിജെപി രൂക്ഷമായി പ്രതികരിച്ചു. രൺജീത് ശ്രീനിവാസൻ ഒരു സംഘർഷത്തിനിടയിൽ കൊല്ലപ്പെട്ട ആളല്ല, വീട്ടിൽക്കയറി വെട്ടിക്കെൊലപ്പെടുത്തിയതാണ് രൺജീത് ശ്രീനിവാസനെ എന്നും ബിജെപി വ്യക്തമാക്കി.
ആലപ്പുഴയിലെ ബിജെപി പ്രവർത്തകനും അഭിഭാഷകനുമായ രൺജീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് വൃദ്ധയായ അമ്മയുടെയും ഭാര്യയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും കൺമുൻപിൽ വച്ചാണ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ഭീകരർ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. മകനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ വൃദ്ധയായ മാതാവിന്റെയും ഭാര്യയുടെയും കഴുത്തിൽ വരെ കത്തി വെച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയായിരുന്നു പോപ്പുലർ ഫ്രണ്ട് ഭീകരർ ആ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്.
രൺജീത് ശ്രീനിവാസൻ കൊലപാതക കേസിലെ ക്രൂരത കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി കേസിലെ എല്ലാ പ്രതികൾക്കും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ക്രൂരതയുടെ പര്യായമായ ആ തീവ്രവാദികളെ ആണ് മീഡിയവൺ വെള്ളപൂശാനായി ശ്രമിക്കുന്നത്. തീവ്രവാദികളെ വെള്ളപൂശുന്ന മീഡിയവൺ നയം ഇത് ആദ്യമായല്ല പുറത്തുവരുന്നത്. എങ്കിലും മീഡിയവണ്ണിന്റെ ഈ വാർത്തക്കെതിരെ കടുത്ത പ്രതിഷേധമാണ് ബിജെപിയിൽ നിന്നും ഉയരുന്നത്.
Discussion about this post