തൃശൂർ: സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം സർവ്വകലാശാലയിൽ അസ്വാഭാവികമായി പലതും നടന്നുവെന്ന് വെറ്റിനറി സർവ്വകലാശാല മുൻ വിസി ശശീന്ദ്രനാഥ്. പെൺകുട്ടിയുടെ പരാതി അടക്കം അസ്വാഭാവിക സംഭവങ്ങളിൽ ഉൾപ്പെടുന്നു. സസ്‌പെൻഷനിലായതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം പെൺകുട്ടിയുടെ പരാതി കിട്ടിയിട്ടില്ല. തനിക്കും രജിസ്ട്രാർക്കും ഇതേക്കുറിച്ച് അറിയില്ല. തനിക്ക് പരാതി നൽകിയിട്ടില്ല. പരാതി നൽകിയിട്ടുണ്ട് എങ്കിൽ അത് തന്റെ പക്കൽ വരേണ്ടത് ആണ്. എന്നാൽ അത്തരമൊരു പരാതി ലഭിച്ചിട്ടില്ല. പെൺകുട്ടിയുടെ പരാതി തന്റെ മുന്നിൽ എത്തിയില്ല. പെൺകുട്ടിയുടെ പരാതിയടക്കം അസ്വാഭാവികമായി പലതും നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
സസ്‌പെൻഷൻ ലഭിച്ചതിൽ വിഷമമുണ്ട്.തന്നെ ആരും കേൾക്കാൻ തയ്യാറായില്ല. കുറ്റകൃത്യം ചെയ്തവർ ക്രിമിനൽ മനസ്സുള്ളവരാണ്. ഇവരുടെ പിഎഫ്‌ഐ ബന്ധവും അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണം അടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. വിസിയെ സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരം ഉണ്ടെന്നും ശശീന്ദ്രനാഥ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സിദ്ധാർത്ഥിന്റെ വീട്ടിൽ എത്തിയിരുന്നു. നീതി ഉറപ്പാക്കുമെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ട്. അസിസ്റ്റന്റ് വാർഡനും ഡീനും ഹോസ്റ്റലിൽ പോകേണ്ടതായിരുന്നു. സർവ്വകലാശാലയ്ക്ക് 7 കോളേജുണ്ട്, അവിടെ വാർഡൻമാരും. ഹോസ്റ്റലിൽ കൃത്യമായ നിയന്ത്രണം ഉണ്ടായില്ലെന്നും വിസി വ്യക്തമാക്കി.
Discussion about this post